
ദില്ലി: പുതിയ പിഎഫ് പെൻഷൻ സ്‌കീം അനുസരിച്ച് പെൻഷൻ കുത്തനെ കുറയുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. നേരത്തെ അവസാന ശമ്പളത്തിന്‍റെ 40 ശതമാനം പെൻഷൻ കിട്ടുമായിരുന്നെങ്കിൽ ഇപ്പോൾ 10 ശതമാനം മാത്രമേ ലഭിക്കൂ. ആരംഭ ശമ്പളം 15000 ന് മുകളിൽ ആണെങ്കിൽ പിഎഫ് പെൻഷൻ ഉണ്ടാകില്ല എന്നത് പദ്ധതി ഇല്ലാതാക്കാൻ വേണ്ടിയുള്ള നീക്കമാണ്. തൊഴിലാളി വിരുദ്ധ സ്ഥാപനമായി ഇ പി എഫ് ഒ മാറിയെന്നും പ്രേമചന്ദ്രൻ വിമർശിച്ചു,
നീറ്റ് പരീക്ഷാ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേരളത്തിൽ എടുത്ത കേസുകളെ കുറിച്ച് അറിയില്ല. എഫ് ഐ ആർ റദ്ദ് ചെയ്യുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടാകാം. രാജ്യത്ത് സ്വകാര്യതാ ലംഘനം നടക്കുന്നു. എല്ലാവരെയും കേന്ദ്ര സർക്കാർ നിരന്തരം നിരീക്ഷിക്കുകയാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam