
തിരുവനന്തപുരം: പയ്യാമ്പലം എന്ന് പേരിട്ട പുതിയ കവിതാ സമാഹാരവുമായി മന്ത്രി ജി സുധാകരൻ. കണ്ണൂരിലെ പയ്യാമ്പലത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലിരുന്ന് എഴുതിയ കവിതകളാണ് പുതിയ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പയ്യാമ്പലത്തെത്തിയാൽ ഒരുവശത്ത് കടലിരമ്പവും മറുവശത്ത് ശ്മശാനത്തിന്‍റെ മഹാ മൗനവും ആണ്. ഈ അന്തരീക്ഷമാണ് കവിതയ്കക്ക് പ്രചോദനമായതെന്നും കവി പറയുന്നു.
" അനന്തം അജ്ഞാതം അഴീമുഖത്തു ഞാൻ
ചരിഞ്ഞ സൂര്യനെ സ്മരിച്ച് നിൽക്കവേ
ചരിത്രഗാഥകൾ അയവിറക്കുന്ന പവിത്രമാം പയ്യാമ്പല ശ്മശാനമേ,
അലച്ചു കയറുന്ന കടലിൻ വെള്ളമെ , തിരതൻ മാല അതിൻ വിശുദ്ധ പേര് .. "
എന്ന് തുടങ്ങി പുസ്തകത്തിലെ ആദ്യ കവിത ജി സുധാകരൻ തന്നെ ആലപിക്കുന്നു, വീഡിയോ കാണാം:
"
മന്ത്രിയെന്ന നിലയിൽ താൻ ഭരണകൂടത്തിന്‍റെ ഭാഗമാണെന്നും എന്നാൽ അതിന്‍റെ ആനുകൂല്യങ്ങളൊന്നും എഴുത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നുമാണ് ജി സുധാകരന്‍റെ നിലപാട്. പുസ്തക പ്രകാശനത്തിന് പോലും മന്ത്രിയെന്ന പദവിയോ പാര്‍ട്ടി ആനുകൂല്യങ്ങളോ കൈപ്പറ്റാറില്ല. ഭരണകൂടത്തിന്‍റെ ക്രൗര്യത്തിൽ നിന്ന് സാധാരണക്കാരന് മാനുഷികമായ സംരക്ഷണം നൽകും വിധമുള്ള സേവനമാണ് താനടക്കമുള്ളവര്‍ ചെയ്യുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കുന്നു.
മന്ത്രി ജി സുധാകരന്‍റെ പതിമൂന്നാമത്തെ കവിതാസമാഹാരമാണ് പയ്യാമ്പലം .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam