തുലാമഴ കനക്കുന്നു; കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത, ഇടുക്കിയിൽ ജെസിബി ഉൾപ്പെടെ വാഹനങ്ങൾ ഒലിച്ചു പോയി

Published : Oct 18, 2025, 10:15 AM IST
iduki heavy rain

Synopsis

ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒലിച്ചു പോയി. മഴ കനത്തതോടെ മുല്ലപ്പെരിയാറിലെ 3 ഷട്ടറുകൾ തുറന്നു. കോതമംഗലത്ത് പാലത്തിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 5 ദിവസം കൂടി ശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴയിൽ പലയിടത്തും നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. മഴ തുടർന്നതോടെ ഇടുക്കിയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. ഈ സ്ഥലങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ രക്ഷിച്ചു. ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒലിച്ചു പോയി. മഴ കനത്തതോടെ മുല്ലപ്പെരിയാറിലെ 3 ഷട്ടറുകൾ തുറന്നു. കോതമംഗലത്ത് പാലത്തിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 5 ദിവസം കൂടി ശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്.

തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് സമീപത്തായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറും. സംസ്ഥാനത്ത് ഇന്നലെ മുതൽ മഴ തുടരുകയാണ്. ഇടുക്കി ജില്ലയിലാണ് അതിശക്തമായ തുടരുന്നത്. ഇന്ന് 9 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ചൊവ്വാഴ്ച്ച വരെ കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു