നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് ബന്ധുക്കള്‍

Published : Feb 23, 2021, 05:30 PM IST
നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് ബന്ധുക്കള്‍

Synopsis

പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് സ്രവം പ്രവേശിച്ചതായും കഴുത്തിൽ പൊക്കിൾകൊടി കെട്ടി പിണഞ്ഞതായും കണ്ടെത്തി.

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നെയ്യാറ്റിൻകര മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരിച്ചത്. 

പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് സ്രവം പ്രവേശിച്ചതായും കഴുത്തിൽ പൊക്കിൾകൊടി കെട്ടി പിണഞ്ഞതായും കണ്ടെത്തി. തുടർന്ന് അടിയന്തരശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ നില മോശമായി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരിച്ചത്. 

അധികൃതരുടെ വീഴ്ചയെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാൽ ഡോക്ടർമാരുടെയും ജീവനക്കാരുടേയും ഭാഗത്ത് വീഴ്ചയില്ലെന്നാണ് അധികൃതരുടെ വിശദീകരണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം