സ്വർണക്കടത്തിന് ആഫ്രിക്കയിലെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നു

Published : Aug 06, 2020, 02:08 PM ISTUpdated : Aug 06, 2020, 05:13 PM IST
സ്വർണക്കടത്തിന് ആഫ്രിക്കയിലെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നു

Synopsis

സ്വർണക്കടത്ത് കേസിലെ മുഖ്യആസൂത്രകനായ കെടി റമീസ് ടാൻസാനിയ സന്ദർശിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഈ നിലയിലുള്ള അന്വേഷണം എൻഐഎ ആരംഭിച്ചത്. 

തിരുവനന്തപുരം: ആഫ്രിക്കൻ ലഹരി മരുന്ന് സംഘങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് സംശയത്തിൽ എൻഐഎ അന്വേഷണം ശക്തമാക്കി. 

സ്വർണക്കടത്ത് കേസിലെ മുഖ്യആസൂത്രകനായ കെടി റമീസ് ടാൻസാനിയ സന്ദർശിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഈ നിലയിലുള്ള അന്വേഷണം എൻഐഎ ആരംഭിച്ചത്. ടാൻസാനിയയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്തിരുന്നതായി എൻഐഎയോട് റമീസ് വെളിപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം  സ്വ‍ർണ കടത്തു കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ തിരുവനന്തപുരത്തെ തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അലി ഇബ്രാഹമുമായാണ് തെളിവെടുപ്പ്. 

തമ്പാനൂരുള്ള പഞ്ചനക്ഷത്ര ഹോട്ടൽ,  കോവളത്തെ ഹോട്ടൽ എന്നിവിടയങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. സ്വർണം വാങ്ങാനായി തിരുവനന്തപുരത്ത് എത്തിയ പ്രതികള്‍ ഈ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും ഇവിടുത്തെ കാർ പോർച്ചിൽ വച്ചാണ് സ്വർണം കൈമാറിയിരുന്നതെന്നും എൻഐഎ കണ്ടെത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും