കേരളത്തില്‍ ആപത്കരമായ രീതിയില്‍ ക്രൈസ്തവരുടെ അംഗ സംഖ്യ കുറയുന്നു; കണക്കുമായി സിറോ മലബാര്‍ സഭ

Published : Jun 06, 2022, 09:07 AM ISTUpdated : Jun 06, 2022, 10:06 AM IST
കേരളത്തില്‍ ആപത്കരമായ രീതിയില്‍ ക്രൈസ്തവരുടെ അംഗ സംഖ്യ കുറയുന്നു; കണക്കുമായി സിറോ മലബാര്‍ സഭ

Synopsis

തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തിലാണ് ഈ കണക്കവതരിപ്പിച്ചത്. സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും സഭ തയാറാക്കിയ ബ്രോഷറില്‍ പറയുന്നു.

തൃശ്ശൂര്‍:  ക്രൈസ്തവരുടെ അംഗ സംഖ്യ കേരളത്തില്‍ ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന് സിറോ മലബാര്‍ സഭയുടെ കണക്ക്. തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തിലാണ് ഈ കണക്കവതരിപ്പിച്ചത്. സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും സഭ തയാറാക്കിയ ബ്രോഷറില്‍ പറയുന്നു.

 രണ്ടുപതിറ്റാണ്ടിനിടയ്ക്ക് സഭാ വിശ്വാസികളില്‍ അരലക്ഷത്തിന്‍റെ കുറവുണ്ടായെന്ന  അതിരൂപതാ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കേരളത്തില്‍ ക്രൈസ്തവരുടെ സംഖ്യ കുറയുന്നെന്ന സഭയുടെ കണക്ക് പുറത്തുവരുന്നത്. കഴിഞ്ഞ മാസം 29ന് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ നടന്ന അതിരൂപതാ കുടുംബ കൂട്ടായ്മ സുവര്‍ണ ജ്യൂബിലി സമാപന സമ്മേളനത്തിലാണ് ഈ കണക്ക് വച്ചത്. തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രം പറയുന്ന 'താനാരാണെന്ന് തനിക്ക് അറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക്' എന്ന ഡയലോഗോടെയാണ് സഭ കണക്കുനിരത്തുന്നത്. 

 1911 മുതല്‍ 2021 വരെയുള്ള കാനേഷുമാരിയിലെ മതാധിഷ്ടിത വിവരങ്ങളോടെയാണ് 26 പേജുള്ള ബ്രോഷര്‍ തുടങ്ങുന്നത്. 1911 മുതലുള്ള പത്ത് വര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടി. എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി. 2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001 നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്ലീങ്ങള്‍ 1.86 ശതമാനം കൂടിയെന്നും സഭ പറയുന്നു. 

രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് 15 ല്‍ താഴെയും മരണ നിരക്ക് എട്ടില്‍ കൂടുതലുമാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കെന്നും സഭ വിലയിരുത്തുന്നു. അടുത്തിടെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് സഭയുടെ ബ്രോഷര്‍ അവസാനിക്കുന്നത്.

പ്രധാന പോയിന്‍റുകള്‍...

  • ക്രൈസ്തവരുടെ എണ്ണം കുറയുന്നെന്ന കണക്കുമായി സിറോ മലബാര്‍ സഭ
  • കേരളത്തില്‍ ആപത്കരമായ രീതിയില്‍ ക്രൈസ്തകവരുടെ അംഗ സംഖ്യ കുറയുന്നു
  • കണക്കവതരിപ്പിച്ചത്  തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തില്‍‍
  • സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും സഭ 
  • 1911 മുതല്‍ 2021 വരെയുള്ള കാനേഷുമാരിയിലെ മതാധിഷ്ടിത വിവരങ്ങളാണ് സഭയുടെ ബ്രോഷറിലുള്ളത്.
  • 1911 മുതലുള്ള പത്ത് വര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടി.
  • 1971 ആയപ്പോള്‍ ഇത് യഥാക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി.
  • 2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്.
  • 2001 നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. 
  • പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക്.
  • മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കെന്നും സഭ 

 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K