45 ലക്ഷത്തിന്റെ ലഹരിക്കടത്ത് : ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി, മറ്റൊരാൾക്ക് സസ്പെൻഷൻ

Published : Jan 28, 2023, 04:09 PM ISTUpdated : Jan 28, 2023, 05:28 PM IST
45 ലക്ഷത്തിന്റെ ലഹരിക്കടത്ത് : ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി, മറ്റൊരാൾക്ക് സസ്പെൻഷൻ

Synopsis

കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.    

ആലപ്പുഴ :  ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട് ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി സിപിഎം നടപടി. വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി .വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോൾ, സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെനഡ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നുവെന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.  ഇതേ കേസിലെ പ്രതിയായ ഇജാസിനെ കൗൺസിലർ ഷാനവാസിന്‍റെ ലോറിയില്‍ ലഹരിക്കടത്തിയതിന് പാര്‍ട്ടി നേരത്തെ പുറത്താക്കിരുന്നു. 

ലഹരിക്കടത്ത് കേസുകളില്‍ കടുത്ത പ്രതിരോധത്തിലായ സിപിഎമ്മിൽ  ശുദ്ധീകരണപ്രക്രിയ തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് പച്ചക്കറിക്കുള്ളിൽ വെച്ച് കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ ആലപ്പുഴയിലെ എക്സൈസ് ഉദ്യോഗസ്ഥർ  പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്നത് മലപ്പുറം സ്വദേശികളായ ഫെബിന്‍, സജുവുമായിരുന്നു. പിന്നീട് ആലപ്പുഴ സൗത്ത് പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സിപിഎം നേതാക്കളാണ് ലഹരിക്കടത്തിന് പിന്നിലെ പ്രധാന പ്രതികളെന്ന് മനസ്സിലായത്. 

ലൈഫ് മിഷൻ കോഴ ഇടപാട്: എം ശിവശങ്കറിന് ഇഡി നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകണം

ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ വൈസ് പ്രസിഡന്‍റും സിപിഎം വലിയ മരം ബ്രാഞ്ച് അംഗവുമായവിജയകൃഷ്ണന്, സി വ്യൂ പടിഞ്ഞാറെ ബ്രാഞ്ച് അംഗം ഇജാസ് എന്നിവരാണ് തങ്ങളെ ലഹരിക്കടത്തിന് നിയോഗിച്ചതെന്ന് പ്രതികള്‍ മൊഴിനല്കി.  ഇരുവരേയും അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോള്‍ വലിയ മരം ബ്രാഞ്ച് കമ്മിറ്റി വിജയകൃഷ്ണനെ പുറത്താക്കിയത്. കേസില്‍ അന്ന് വിജയകൃഷ്ണന് വേണ്ടി ജാമ്യം നിന്നത് സിനാഫായിരുന്നു. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയതാണ് സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തത്.  നഗരസഭാ കൗണ്‍സില്‍ ഷാനവാസിന്റെ ലോറിയില്‍ ലഹരിക്കടത്ത് നടത്തിയ കേസില്‍ ഇജാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കിയിരുന്നു.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ
'യുഡിഎഫിലാണെങ്കിൽ ആ മന്ത്രി 24 മണിക്കൂർ പോലും സ്ഥാനത്തുണ്ടാവില്ല, രാജി ഉറപ്പ്', പച്ചയ്ക്ക് വർഗീയത പറഞ്ഞവരെ പിണറായി പൊന്നാട അണിയിക്കുന്നു: സതീശൻ