തൊട്ടില്‍പ്പാലത്ത് ബസ്സില്‍ കയറി കണ്ടക്ടറെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും അറസ്റ്റ്

Published : Jul 31, 2025, 11:11 PM ISTUpdated : Jul 31, 2025, 11:13 PM IST
Arrest

Synopsis

തൊട്ടിൽപ്പാലം പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി.

കോഴിക്കോട്: തൊട്ടില്‍പ്പാലം പെരിങ്ങത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട നടുവണ്ണൂര്‍ പാറയുള്ളപറമ്പത്ത് വിനീഷ്(37) ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. നാദാപുരം വാണിമേല്‍ കൊടിയൂറ സ്വദേശി കെപി സൂരജി(30)നെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

വിദ്യാര്‍ത്ഥിനിയെ പാസില്ലെന്ന പേരില്‍ ബസില്‍ നിന്നും ഇറക്കിവിട്ടു എന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം കണ്ടക്ടറായ വിഷ്ണുവിനെതിരേ ആക്രമണമുണ്ടായത്. ബസ്സില്‍ കയറിയ ഏഴംഗ സംഘമാണ് വിഷ്ണുവിനെ മര്‍ദ്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നു. കണ്ടക്ടറുടെ പരാതിയില്‍ ചൊക്ലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ഇനിയും അറസ്റ്റ് തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ