ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി, സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ എക്സൈസ്; വ്യാജ കള്ളിന്‍റെ ഉൽപാദനം അവസാനിപ്പിക്കും

Published : Jun 25, 2026, 02:09 AM IST
excise

Synopsis

സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് 'ഓപ്പറേഷൻ ശുദ്ധി' എന്ന പേരിൽ കർമ്മപദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കള്ള് ഷാപ്പുകളിലും ചെത്തുന്ന സ്ഥലങ്ങളിലും വ്യാപകമായ പരിശോധനകൾ നടത്തുകയും, നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ 'ഓപ്പറേഷൻ ശുദ്ധി' പദ്ധതിയ്ക്ക് തുടക്കമിട്ട് എക്‌സൈസ് വകുപ്പ്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിർമ്മാണം തടയുന്നതിനുമായി എക്‌സൈസ് വകുപ്പ് വിപുലമായ കർമ്മപദ്ധതിയാണ് സംസ്ഥാനവ്യാപകമായി ആവിഷ്‌കരിച്ചിരിക്കുന്നത്. പാലക്കാട് ഉൾപ്പെടെയുള്ള പ്രധാന കള്ള് ചെത്തുന്ന പ്രദേശങ്ങളിലും, വിവിധ ജില്ലകളിലെ കള്ള് ഷാപ്പുകളിലും പരിശോധനകൾ ഇതിനകം തന്നെ ഊർജ്ജിതമാക്കിയിട്ടുണ്ട്. 'ജാഗ്രതയോടെ എക്‌സൈസ്' എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് വകുപ്പ് ഈ പ്രത്യേക ദൗത്യവുമായി മുന്നോട്ട് പോകുന്നത്.

സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ, കള്ള് കടത്തുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ, കള്ള് ചെത്തുന്ന തോട്ടങ്ങൾ (തെങ്ങിൻ തോപ്പുകൾ/പനന്തോപ്പുകൾ) എന്നിവ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം തുടർച്ചയായ റെയ്ഡുകളും പരിശോധനകളും നടത്തിവരുന്നു. കള്ള് കൊണ്ടുപോകുന്ന ഗതാഗത സമയത്തും ഷാപ്പുകളിൽ വിതരണത്തിന് എത്തിക്കുമ്പോഴും ഉദ്യോഗസ്ഥർ നേരിട്ടെത്തി സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ഈ സാമ്പിളുകൾ കൃത്യമായ രാസപരിശോധനകൾക്ക് വിധേയമാക്കും.

കെമിക്കലുകളോ മറ്റ് രാസവസ്തുക്കളോ ചേർത്ത വ്യാജ കള്ള് കണ്ടെത്തുന്ന സാഹചര്യങ്ങളിൽ കടുത്ത നിയമനടപടികൾ സ്വീകരിക്കും. അത്തരം സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും ഉടനടി കേസുകൾ രജിസ്റ്റർ ചെയ്യും. ഓപ്പറേഷൻ ശുദ്ധിയിലൂടെ ഇവയെല്ലാം കൃത്യമായി നടപ്പിലാക്കും. വ്യാജ കള്ള് നിർമ്മാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് 9447178000 എന്ന എക്‌സൈസ് കൺട്രോൾ റൂം നമ്പറിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു കാരണവശാലും മറക്കരുത്, ഇത്തവണ 19,80,224 കുട്ടികൾ; പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്, 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം
റോബിൻ ബസ് - എംവി‍ഡി തർക്കം കടുക്കുന്നു, പതിവ് പോലെ സർവീസ് നടത്തുമെന്ന് ഗിരീഷ്; ഫേസ്ബുക്കിലൂടെ വെല്ലുവിളി