
തിരുവനന്തപുരം: ഹയർസെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പ് ബഹിഷ്കരിക്കാനൊരുങ്ങി പ്രതിപക്ഷ അധ്യാപക സംഘടനകൾ. ഏപ്രിൽ 2, 3 തിയ്യതികളിലെ മൂല്യനിർണയ ക്യാമ്പാണ് ബഹിഷ്കരിക്കുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് എതിരെയാണ് പ്രതിഷേധം.
അഞ്ച് പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയാണ് സൂചന എന്ന നിലയിൽ സമരം നടത്തുന്നത്. സെക്കൻഡറി, ഹയർസെക്കൻഡറി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിലാക്കണമെന്നുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഈ സംഘടനകൾ സമരത്തിലാണ്. സർക്കാർ ചർച്ചയ്ക്ക് വിളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തിയ്യതി നിശ്ചയിച്ചിട്ടില്ല.
അതിനിടെ ഖാദർ കമ്മിറ്റിയുടെ ശുപാർശ മന്ത്രി സഭായോഗം അംഗീകരിക്കുകയും ചെയ്തു. ഇത് പിൻ വാതിലിലൂടെ നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് സംഘടനകൾ പറയുന്നു. ക്യാമ്പ് ബഹിഷ്കരിക്കുകയാണെങ്കിൽ കൂടുതൽ അച്ചടക്ക നടപടിയിലേക്ക് സർക്കാർ നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam