'സർക്കാരിന് വൈകി വന്ന വിവേകം', തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രീണനമെന്നും വിമർശിച്ച് ക്രൈസ്‌തവ സഭാ നേതാക്കൾ; ഭിന്നശേഷി അധ്യാപക സംവരണ നിലപാടിൽ വിവാദം

Published : Feb 18, 2026, 03:54 PM IST
V Sivankutty

Synopsis

ഭിന്നശേഷി അധ്യാപക സംവരണ ഉത്തരവ് എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. എൻഎസ്എസിന് അനുകൂലമായ വിധി മറ്റുള്ളവർക്ക് ബാധകമല്ലെന്ന മുൻനിലപാട് തിരുത്തിയത്, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രീണനമാണെന്ന് ക്രൈസ്തവ സഭാ നേതാക്കൾ വിമർശിച്ചു

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട ഉത്തരവ് എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് വിമർശനം. ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപനും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും ഈ തീരുമാനം നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു. ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻുകൾക്ക് കൂടി ബാധകമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തോടായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്തിരികെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയ ക്രൈസ്തവസഭയെ അനുനയിപ്പിക്കാനാണ് സ‍ർക്കാർ മുൻ നിലപാട് തിരുത്തിയതെന്നാണ് വിലയിരുത്തൽ. അതേസമയം ഇക്കാര്യത്തിലെ അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻുകൾക്ക് ബാധകമല്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സർക്കാരിൻ്റെയും നിലപാട്. എന്നാൽ ഇപ്പോഴത്തെ നിലപാട് മാറ്റം സർക്കാരിന് വൈകി വന്ന വിവേകമാണെന്ന് ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രീണനമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഇലക്ഷൻ വന്ന സമയത്താണ് തീരുമാനം. നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ ഓരോരോ കാരണം പറഞ്ഞു നീട്ടിക്കൊണ്ട് പോയി. വാർത്ത കേൾക്കുന്നത് സന്തോഷമാണ്. ഭിന്നശേഷി സംവരണം സംബന്ധിച്ച് സർക്കാരിന് മുമ്പിൽ നിരന്തരം ആവശ്യം ഉന്നയിച്ചു. മാനേജ്മെൻ്റുകൾ വേണ്ടത് ചെയ്തില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ എങ്ങനെയാണ് നടന്നത്? സർക്കാർ ചില കാര്യങ്ങളൊക്കെ വേഗത്തിൽ ചെയ്യും. കുടുംബത്തിന് നാശം ഉണ്ടാക്കുന്ന മദ്യത്തിന്റെ തീരുമാനമൊക്കെ വേഗത്തിൽ ഉണ്ടായി. ഇവരെ ഇത്തിരി പതുക്കെ ഇട്ടേക്കാം എന്ന് കരുതിയാണോ ഭിന്നശേഷി വിഷയത്തിലെ നിലപാട് ഇപ്പോൾ മാറ്റിയതെന്ന് അറിയില്ല. മദ്യത്തിന്റെ കാര്യത്തിൽ സ്വീകരിച്ചത് വേദനാജനകമായ സമീപനമാണ്. സമരം ചെയ്യാതെ തന്നെ ആ തീരുമാനം പിൻവലിക്കാനുള്ള മനസ് സർക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും കൊല്ലം രൂപത ബിഷപ്പും ആയ പോൾ ആൻ്റണി മുല്ലശ്ശേരിയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പുതിയ സർക്കാർ തീരുമാനത്തെ അനുകൂലിച്ചു. എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞ കാര്യങ്ങളെ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. 22,000 അധ്യാപകരുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. എൻഎസ്എസിന് അനുകൂലമായ വിധി മറ്റുള്ളവർക്ക് ബാധകമാവില്ലെന്നാണ് മന്ത്രി നേരത്തെ പലതവണ പറഞ്ഞത്. ഇപ്പോഴത്തെ നിലപാട് മാറ്റം പല സംശയങ്ങൾക്കും കാരണമാകും. തിരഞ്ഞെടുപ്പിന്റെ സമയത്താണ് നിലപാട് മാറ്റിയത്. എങ്കിലും സർക്കാർ തീരുമാനം പോസിറ്റീവായി കാണുന്നു. തിരഞ്ഞെടുപ്പാണോ നിലപാട് മാറ്റത്തിന് കാരണമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല തീര്‍ത്ഥാടകരെ രാത്രിയിൽ കാടിന് സമീപം ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര പരാതി
ക്ലീൻ ചെയ്യാൻ കലക്കിവെച്ച ഫിനോയിൽ കുടിച്ചു; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ