ബാലാകോട്ട് ആക്രമണം: 'കോടിയേരിയുടെ പ്രസ്താവന ദേശദ്രോഹം'; സിപിഎമ്മിനെതിരെ ശ്രീധരന്‍പിള്ള

Published : Feb 27, 2019, 01:18 PM ISTUpdated : Feb 27, 2019, 01:27 PM IST
ബാലാകോട്ട് ആക്രമണം: 'കോടിയേരിയുടെ പ്രസ്താവന ദേശദ്രോഹം'; സിപിഎമ്മിനെതിരെ ശ്രീധരന്‍പിള്ള

Synopsis

കോടിയേരിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പ്രതിഷേധ ദിനമായി ആചരിക്കുമെന്നും ശ്രീധരൻ പിള്ള  

തിരുവനന്തപുരം/കണ്ണൂര്‍: പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ  പി എസ് ശ്രീധരന്‍പിള്ള. കോടിയേരിയുടെ പ്രസ്താവന ദേശദ്രോഹമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. മുസ്ലീം വികാരം ഉണർത്താനാണ് സിപിഎം ശ്രമിക്കുന്നത്. കോടിയേരിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പ്രതിഷേധ ദിനമായി ആചരിക്കും. പ്രസ്താവന പിൻവലിക്കുന്നില്ലെങ്കിൽ സിപിഎമ്മിന്റെ അംഗീകാരം പിൻവലിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. 

കോടിയേരിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസും ആവസ്യപ്പെട്ടു. കോടിയേരി നടത്തിയത് രാജ്യദ്രോഹമാണ്. ഇതിനെതിരെ കേസ് എടുക്കണം കോടിയേരി നടത്തിയത് ചാര പ്രവർത്തനമാണെന്നും ഭീകരരിൽ നിന്നും പാകിസ്ഥാനിൽ നിന്നും എന്താണ് ലഭിക്കുന്നതെന്ന് കോടിയേരി പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു. പാകിസ്ഥാന്റെ രക്ഷാകർത്താവാണ് സിപിഎം എന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. 

പാകിസ്ഥാനിലെ ഇന്ത്യൻ ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന. കാശ്മീരിനെ രാജ്യത്തിന്‍റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.  കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി