സ്കൂൾ വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ പോകുന്ന പ്രധാന പാലം; അരിക് ഇടിഞ്ഞു, കോൺക്രീറ്റ് അടർന്നു, നടപടിയില്ലെന്ന് പരാതി

Published : Jul 11, 2025, 02:44 PM IST
Bridge in dangerous condition

Synopsis

ഭാരമേറിയ വാഹനങ്ങളുടെ നിരന്തര ഗതാഗതം മൂലം പാലത്തിന്റെ അടിഭാഗം ഇടിഞ്ഞു തുടങ്ങി. പ്രദേശവാസികൾ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു.

തൃശൂർ: ചേറ്റുവ - പുളിക്കകടവ് തീരദേശ റോഡിലെ പടന്ന പാലം തകർച്ചാ ഭീഷണിയിൽ. സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാലമാണ് അപകടാവസ്ഥയിലുള്ളത്.

പടന്ന ചീപ്പിനോട് ചേർന്നുള്ള പാലത്തിന്‍റെ അരിക് ഇടിഞ്ഞു കിടക്കുകയാണ്. മഴവെള്ളം ഒലിച്ചിറങ്ങി പാലം തകർന്നുവീഴുമെന്ന അവസ്ഥയാണ്. അടി ഭാഗത്ത് കോൺക്രീറ്റ് അടർന്ന് നിൽക്കുന്നുണ്ട്. ചേറ്റുവ പുഴയിൽ നിന്നും മണൽ ഡ്രഡ്ജിങ് നടത്തി ദേശീയപാതയ്ക്ക് വേണ്ടി വലിയ ടോറസ് വാഹനങ്ങളിൽ തീരദേശ റോഡിലൂടെയാണ് കൊണ്ടുപോകുന്നത്. ഭാരമേറിയ വാഹനങ്ങൾ തീരദേശ റോഡിലൂടെ പോകുന്നതിനാൽ പല ഭാഗങ്ങളിലും പുഴയുടെ സംരക്ഷണ ഭിത്തിക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്. ഭാരമേറിയ നൂറുകണക്കിന് ടോറസ് വാഹനങ്ങളാണ് രാവും പകലും വ്യത്യാസമില്ലാതെ മണലുമായി തീരദേശ റോഡിലൂടെ കടന്നു പോകുന്നത്. ഇതുമൂലം വീടുകൾക്ക് വിള്ളൽ സംഭവിച്ചെന്നും പരാതിയുണ്ട്.

എന്നാൽ അധികാരികൾ ആരും ദുരന്ത സാധ്യത അറിഞ്ഞ ഭാവമില്ലെന്നാണ് പരാതി. ബന്ധപ്പെട്ടവർ അടിയന്തരമായി പാലം സന്ദർശിക്കണമെന്നും പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്നത് മൂലം തീരദേശ മേഖലയിൽ താമസിക്കുന്നവരുടെ വീടുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

PREV
Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു