പഞ്ചായത്ത് പ്രസിഡണ്ട് ചേര്‍ത്തുപിടിച്ചു; കൊവിഡ് വ്യാജ പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെട്ട് രാമചന്ദ്രൻ

Published : Jul 18, 2020, 11:10 AM ISTUpdated : Jul 18, 2020, 11:12 AM IST
പഞ്ചായത്ത് പ്രസിഡണ്ട് ചേര്‍ത്തുപിടിച്ചു; കൊവിഡ് വ്യാജ പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെട്ട് രാമചന്ദ്രൻ

Synopsis

നേരിട്ടറിയാവുന്ന രാമചന്ദ്രന്‍റെ കൈയ്യും പിടിച്ച് കവലയിലൂടെ നടന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.പി .മുഹമ്മദ് ഹനീഫ രാമചന്ദ്രന് കൊവിഡില്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി.

മലപ്പുറം: പഞ്ചായത്ത് പ്രസിഡണ്ട് ചേര്‍ത്തുപിടിച്ചതോടെ കൊവിഡ് ബാധിതനെന്ന വ്യാജ പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് മലപ്പുറം പുലാമന്തോളിലെ രാമചന്ദ്രൻ. പാചക വാതക വിതരണ തൊഴിലാളിയായ രാമചന്ദന് കൊവിഡ് ഉണ്ടെന്ന പ്രചാരണം ചില്ലറ പ്രശ്നങ്ങളല്ല ഉണ്ടാക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ച പതിവുപോലെ പാചകവാതക വിതരണത്തിന് വണ്ടിയുമായി ഇറങ്ങിയപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ തന്നോട് അകല്‍ച്ച കാണിക്കുന്നുവെന്ന് രാമചന്ദ്രൻ തിരിച്ചറിഞ്ഞത്. രാമചന്ദ്രന് പെട്ടന്ന് തന്നെ കാര്യം പിടികിട്ടി. തനിക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് ആ അകല്‍ച്ചയെന്ന്. മാറിപ്പോകാൻ ശ്രമിച്ചവരോട് തനിക്ക് അസുഖമില്ലെന്ന് ആവും വിധം പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. 

അവസാനം രാമചന്ദ്രൻ നാട്ടുകാരന്‍ കൂടിയായ പഞ്ചായത്ത് പ്രസിഡണ്ടിനോട് സങ്കടം പറഞ്ഞു. നേരിട്ടറിയാവുന്ന രാമചന്ദ്രന്‍റെ കൈയ്യും പിടിച്ച് കവലയിലൂടെ നടന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.പി .മുഹമ്മദ് ഹനീഫ രാമചന്ദ്രന് കൊവിഡില്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി.

മറ്റൊരു സ്ഥലത്ത് ഒരു പാചകവാതക വിതരണക്കാരന് കോവിഡ് 19 ബാധിച്ചത് ഈ പ്രദേശത്ത് നേരത്തെ സാമൂഹ്യവാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. .ചിലര്‍ ഇത് തെറ്റായി പ്രചരിപ്പിച്ചതാണ് രാമചന്ദ്രന് വിനയായത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ