യുവാവ് ഭാര്യയെ കുത്തിക്കൊന്നത് സംശയത്തെ തുടര്‍ന്ന്; മദ്യലഹരിയിൽ ശ്യാമയെ കുത്തി, തടയാൻ ശ്രമിച്ച ഭാര്യാപിതാവിനെയും ആക്രമിച്ചു

Published : Aug 03, 2025, 08:40 AM ISTUpdated : Aug 03, 2025, 08:46 AM IST
pathanamthitta woman murder case

Synopsis

പത്തനംതിട്ട പുല്ലാട് ആലുംന്തറ അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടെ യുവതിയുടെ കൊലപാതകത്തിന് കാരണം ഭര്‍ത്താവിന്‍റെ സംശയം. ഭാര്യയ്ക്കുമേലുള്ള സംശയത്തെ തുടര്‍ന്ന് മദ്യലഹരിയിലുള്ള ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പത്തനംതിട്ട പുല്ലാട് ആലുംന്തറ അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ശ്യാമയുടെ ഭര്‍ത്താവ് അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

അജിക്ക് ഭാര്യ ശ്യാമയെ സംശയമായിരുന്നുവെന്നാണ് അയൽവാസികളടക്കം പറയുന്നത്. കോയിപ്രം പൊലീസ് ഇടപെട്ട് മുൻപ് കൗൺസിലിങ്ങിന് അടക്കം കൊണ്ടുപോയിരുന്നു. സംശയത്തെ തുടര്‍ന്ന് ശ്യാമയെ അജി കത്തിക്കൊണ്ട് കുത്തുന്നത് കണ്ട് തടയാനെത്തിയ ശ്യാമയുടെ പിതാവ് ശശിയെയും ശശിയുടെ സഹോദരിയെയും ആക്രമിച്ചു. മൂന്നുപേരെയും കത്തികൊണ്ട് കുത്തി അജി പരിക്കേൽപ്പിക്കുകയായിരുന്നു.  ബഹളം കേട്ട് സമീപത്ത് തന്നെ താമസിക്കുന്ന ശശിയുടെ സഹോദരിയും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരെയും അജി ആക്രമിച്ചത്.

സംഭവത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ രാത്രിയോടെ എത്തിക്കുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ശ്യാമ മരിക്കുന്നത്. മറ്റു രണ്ടുപേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശ്യാമയ്ക്കും അജിക്കും 12,9,5 വയസുള്ള മൂന്ന് പെണ്‍മക്കളാണുള്ളത്.

വീട്ടുകാര്‍ തമ്മിൽ വലിയ വഴക്ക് കേട്ട് എത്തിയപ്പോഴേക്കും ആക്രമിച്ചശേഷം അജി കടന്നുകളഞ്ഞിരുന്നുവെന്ന് അയൽക്കാരൻ പറഞ്ഞു. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നു. വീട്ടിന് മുന്നിലുള്ള വഴിയിലിട്ടാണ് കുത്തികൊന്നത്. വയറിലെ കുടലടക്കം പുറത്തുവന്നിരുന്നു. വെല്‍ഡിങ് ജോലിയാണ് അജിക്ക്. ബ്യൂട്ടിപാര്‍ലറിലാണ് ശ്യാമ ജോലി ചെയ്തിരുന്നത്. ഇരുവരും ജോലിക്ക് പോയി വീട്ടിലെത്തിയശേഷം രാത്രിയിലാണ് പതിവുപോലെ വഴക്കുണ്ടായത്. സ്ഥിരം വഴക്കായിരിക്കുമെന്ന് കരുതി ശ്രദ്ധിച്ചില്ലെന്നും പിന്നീട് വലിയ ശബ്ദം കേട്ടെത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ ശ്യാമയെ കണ്ടതെന്നും അയൽക്കാരൻ പറഞ്ഞു. 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം