മടവീഴ്ചയിൽ വെള്ളത്തിലായി കുട്ടനാട്, വീടുകൾ ഉപേക്ഷിച്ച് നാട്ടുകാർ

Published : Aug 13, 2019, 06:34 PM ISTUpdated : Aug 13, 2019, 07:16 PM IST
മടവീഴ്ചയിൽ വെള്ളത്തിലായി കുട്ടനാട്,  വീടുകൾ ഉപേക്ഷിച്ച് നാട്ടുകാർ

Synopsis

കുട്ടാനാട്ടിലെ ഏഴായിരത്തിലധികം വീടുകളിൽ വെള്ളത്തിലാണ്. ഇരുപതിനായിരത്തിലധികം പേരാണ് ജില്ലയിലെ 101 ദുരിതാശ്വാസ ക്യാമ്പുകളായി കഴിയുന്നത്.

കുട്ടനാട്: കനത്ത മഴയെത്തുടർന്ന് നാലാം ദിനവും ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിലെ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്. കുട്ടാനാട്ടിലെ ഏഴായിരത്തിലധികം വീടുകളിൽ വെള്ളത്തിലാണ്. ഇരുപതിനായിരത്തിലധികം പേരാണ് ജില്ലയിലെ 101 ദുരിതാശ്വാസ ക്യാമ്പുകളായി കഴിയുന്നത്.

ചെറുതും വലുതുമായ 19 പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായിട്ടുണ്ട്. കൈനകരിക്ക് പുറമെ മങ്കൊമ്പ്, പുളിങ്കുന്ന് മേഖലകളിലും മടവീഴ്ചയുണ്ടായി. വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറുകയാണ് കുട്ടനാട്ടിലെ ആളുകൾ. ദുരിതങ്ങൾക്കിടിയിലും വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിൽ സ്വന്തം വീടുകളിൽ തുടരുന്നവരും കുറവല്ല.

അതിരൂക്ഷമായ മടവീഴ്ചയിൽ വീടും വസ്തുവും ഉൾപ്പെടെ എല്ലാം തകർത്തെറിയപ്പെട്ട നിരവധി പേർ കുട്ടനാട്ടിലുണ്ട്. വേദനയോടെ സ്വന്തം മണ്ണ് ഉപേക്ഷിച്ച് പോകുകയാണ് മിക്കവരും. മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടൻ ജനതയ്ക്ക് കനത്ത ആഘാതമാണ് മടവീഴ്ച മൂലം ഇത്തവണ ഉണ്ടായിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ