പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ, വി ഫോര്‍ പട്ടാമ്പിയിൽ അതൃപ്തി, എൽഡിഎഫിലും പ്രതിസന്ധി

Published : Nov 06, 2025, 10:12 AM ISTUpdated : Nov 06, 2025, 10:55 AM IST
TP Shaji in congress

Synopsis

രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി  വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് കെ പി സി സി ആസ്ഥാനത്ത് ഇന്ന് സ്വീകരണം നൽകി. എന്നാൽ, കോൺഗ്രസിലേയ്ക്ക് തിരിച്ചുപോകുന്നതിൽ വി ഫോർ പട്ടാമ്പിയിലും അതൃപ്തി.

പാലക്കാട്: രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഷാജിയെ സ്വീകരിച്ചു. ടിപി ഷാജിക്കൊപ്പമുള്ള വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസിൽ ചേര്‍ന്നു. അതേസമയം, വി ഫോര്‍ പട്ടാമ്പി നേതാവായ ഷാജി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചതോടെ എൽഡിഎഫ് കടുത്ത പ്രതിസന്ധിയിലായി. വി ഫോർ പട്ടാമ്പിയുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ യു ഡി എഫ് ശക്തികേന്ദ്രത്തിൽ എൽ ഡി എഫ് അധികാരത്തിൽ എത്തിയത്. എന്നാൽ, കോൺഗ്രസിലേയ്ക്ക് തിരിച്ചുപോകുന്നതിൽ വി ഫോർ പട്ടാമ്പിയിലും അതൃപ്തിയുണ്ട്. കോൺഗ്രസിലേയ്ക്ക് തിരികെ ഇല്ലെന്നാണ് വി ഫോര്‍ പട്ടാമ്പിയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. രാജിവെച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്നലെ ടിപി ഷാജി വ്യക്തമാക്കിയിരുന്നു. നേരത്തെ കോൺഗ്രസ് മത്സരിക്കാൻ അവസരം നൽകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് വിട്ടുകൊണ്ട് വി ഫോർ പട്ടാമ്പി കൂട്ടായ്മക്ക് രൂപം നൽകിയത്. സിപിഎം പിന്തുണയോടെ ആറു വാർഡുകളിലായിരുന്നു കൂട്ടായ്മ സ്ഥാനാർഥികൾ മത്സരിച്ചത്.

 

വി ഫോര്‍ പട്ടാമ്പി കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടാക്കി
 

വീ ഫോർ പട്ടാമ്പി നല്ല മൂവ്മെന്‍റ് ആയിരുന്നുവെന്നും അത് കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇപ്പോൾ ഗൃഹപുനപ്രവേശനമാണ് നടന്നതെന്നും പാലക്കാട്‌ നിന്ന് കോൺഗ്രസ്‌ അനുകൂല അടിയൊഴുക്ക് വേറെയും ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും നേട്ടം പാലക്കാട്‌ ആയിരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. വി ഫോർ പട്ടാമ്പി ഇല്ലാതായെന്നും എല്ലാവരും കോൺഗ്രസ്‌ ആയെന്നും ടിപി ഷാജി പ്രതികരിച്ചു. മറ്റ് കൗൺസിലർമാരും ഒപ്പമുണ്ടെന്നും അവർ രാജി നൽകാത്തത് സാങ്കേതികം മാത്രമാണെന്നും ടിപി ഷാജി പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്