
കോഴിക്കോട്:ഇടതു മാധ്യമങ്ങൾക്ക് ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ നിർവഹിക്കാനുള്ള ചുമതലകൾ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ദേശാഭിമാനിയുടെ 80ആം വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ഐക്യം ,ഒരുമ വെല്ലുവിളിക്കപ്പെടുന്നു.രാജ്യത്തിന്‍റെ പരമാധികാരം അപകടപ്പെടുത്തുന്ന നീക്കങ്ങൾ നടക്കുന്നു.ഭരണഘടനയെ തകർക്കാൻ ഉള്ള നീക്കങ്ങൾ ഒരു ഭാഗത്തു നടക്കുന്നു.ഇത്തരം നീകങ്ങൾക്കെതിരെ കാവലാളാ യി മാറുക എന്നതാണ് ഇടതു മാധ്യമങ്ങളുടെ പ്രധാന ദൗത്യം.
വ്യത്യസ്തമായ രാഷ്ട്രീയ ബദൽ നയമാണ് കേരളം ഉയർത്തിപിടിക്കുന്നത്.ആ ബദലിനെ പ്രതീക്ഷയോടെ ആണ് രാജ്യം കാണുന്നത്.സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിന്നാൽ മാത്രമേ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാവൂ.ഈ ബോധ്യം എല്ലാ മാധ്യമങ്ങൾക്കും ഉണ്ടാവേണ്ടതാണ്.പക്ഷെ രാജ്യത്തെ പല മാധ്യമങ്ങൾക്കും ഈ ബോധം ഇല്ല.വികസനത്തിന്‍റെ കാര്യത്തിൽ രാജ്യത്ത് ഏക ബദൽ ഇടതു പക്ഷം മാത്രം.വികസനത്തിന്‍റെ ഇടതുപക്ഷ ബദലിനെ ദുർബലപ്പെടുത്താൻ നീക്കം. തീവ്രവലതുപക്ഷത്തിൻറെ അജണ്ടകളെ തിരിച്ചറിയാൻ വൈകരുതെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ചിലരുടെ വിചാരം എല്ലാം അവരുടെ ഒക്കത്താണെന്ന്, ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ല: പിണറായി വിജയന്‍
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപതക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്ന്. സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ. നല്ല ഉദേശമുള്ളൂ എങ്കിലും ചിലർ എതിർക്കും. എതിർക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാവുമോ അത് ചെയ്യും. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കൽ ആണെന്ന സന്ദേശം ഒരാൾ പ്രചരിപ്പിച്ചു. ആരും ചടങ്ങിൽ പങ്കെടുക്കരുത് എന്ന് പ്രചരിപ്പിച്ചു. വൻ ചതി എന്നും പ്രചരിപ്പിച്ചു. ചതി ശീലമുള്ളവർക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം