കര്‍ഷകപ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ലമെന്റില്‍ ഒപ്പം നില്‍ക്കണം; രാഹുലിന് മറുപടിയുമായി പിണറായി

Published : May 31, 2019, 08:09 PM IST
കര്‍ഷകപ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ലമെന്റില്‍ ഒപ്പം നില്‍ക്കണം; രാഹുലിന് മറുപടിയുമായി പിണറായി

Synopsis

സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. കര്‍ഷക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം:  വയനാട്ടിലെ പനമരം പഞ്ചായത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന്  മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കര്‍ഷകപ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്ന് പിണറായി വിജയന്‍ രാഹുലിന് മറുപടി നൽകി. 

സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. കര്‍ഷക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. വയനാടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവംഅന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എംപിയുമായ  രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പനമരം പഞ്ചായത്തില്‍  വി ദിനേഷ് കുമാറാണ് ആത്മഹത്യ ചെയ്തത്.

ദിനേഷ് കുമാറിന്റ് വിധവ സുജാതയുമായി  താന്‍ ഫോണില്‍ സംസാരിച്ചെന്നും വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും,  വിഷമവും കൊണ്ടാണ് ഭര്‍ത്താവ് ആത്ഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും കത്തിലുണ്ടായിരുന്നു. മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി  കത്തില്‍  ആവശ്യപ്പെട്ടിരുന്നു.അതേ സമയം വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ അടുത്തമാസം എഴ് ,എട്ട് തിയ്യതികളില്‍ വയനാട് സന്ദര്‍ശിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ
ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണമെന്ന് കേരള പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങൾ കുറയ്ക്കൽ