തലസ്ഥാനത്ത് കൊവിഡ‍് വ്യാപനം ഉയര്‍ന്നുതന്നെ; ആശ്വാസമായി പൂന്തുറയിലും വിഴിഞ്ഞത്തും രോഗവ്യാപനം കുറയുന്നു

Published : Aug 05, 2020, 06:31 PM ISTUpdated : Aug 05, 2020, 07:35 PM IST
തലസ്ഥാനത്ത് കൊവിഡ‍് വ്യാപനം ഉയര്‍ന്നുതന്നെ; ആശ്വാസമായി പൂന്തുറയിലും വിഴിഞ്ഞത്തും രോഗവ്യാപനം കുറയുന്നു

Synopsis

പൂന്തുറയിലും  വിഴിഞ്ഞത്തും രോഗവ്യാപന സാധ്യത കുറയുന്നുണ്ടെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 1195 കൊവിഡ് കേസുകളില്‍ 274 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത് തലസ്ഥാനത്ത്. ഇതില്‍ 248 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. പൂന്തുറയിലും  വിഴിഞ്ഞത്തും രോഗവ്യാപന സാധ്യത കുറയുന്നുണ്ടെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് കൂടുതൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ആകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍  മുന്നറിയിപ്പ് നല്‍കി. മലപ്പുറമാണ് കൊവിഡ് കേസില്‍ തിരുവനന്തപുരത്തിന് തൊട്ടുപിന്നിലുള്ളത്. 167 കൊവിഡ് പൊസിറ്റീവ് കേസുകളാണ് ഇന്ന് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. കാസർകോട് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 128 പേരിൽ 119 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. കാസർകോട് നഗരസഭയിലെ നെല്ലിക്കുന്ന് കടപ്പുറത്ത് മാത്രം 49  പേർക്ക് കൊവിഡ്. നെല്ലിക്കുന്ന് കടപ്പുറത്ത് രോഗികളുടെ എണ്ണം 83 ആയി.

കൊവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 274
മലപ്പുറം- 167
കാസര്‍കോട്- 128
എറണാകുളം- 120
ആലപ്പുഴ- 108
തൃശ്ശൂര്‍- 86
കണ്ണൂര്‍- 61
കോട്ടയം- 51
പാലക്കാട്- 41
കോഴിക്കോട്- 39
ഇടുക്കി- 39
പത്തനംതിട്ട- 37
കൊല്ലം- 30 
വയനാട്- 14
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല
സിപിഐയിൽ വിമർശനവും സ്വയം വിമർശനവും ഇല്ല,സംഘടനാ പ്രവര്‍ത്തനം അവസാവിപ്പിക്കുന്നു, ഇനി സാധാരണ പ്രവർത്തകൻ ആയി തുടരുമെന്ന് കെ കെ ശിവരാമന്‍