'ജീവിതത്തിൽ തെറ്റ് ചെയ്തതതായി ബോധ്യമില്ല, വിയോജിക്കുന്നവരോട് വിദ്വേഷമില്ല'; ഭയം പാർട്ടിയോട് മാത്രമെന്ന് പിണറായി വിജയന്‍

Published : Feb 26, 2026, 08:10 PM IST
mohanlal pinarayi vijayan interview

Synopsis

ജീവിതത്തിൽ തെറ്റ് ചെയ്തതതായി ബോധ്യമില്ലെന്നും ഭയം പാർട്ടിയോട് മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഷ്ട സിനിമ, ഭക്ഷണം, യാത്ര തുടങ്ങിയ വ്യക്തിപരമായ ഇഷ്ടങ്ങളും പിണറായി വിജയൻ അഭിമുഖത്തിൽ പങ്കുവെച്ചു.

തിരുവനന്തപുരം: വിയോജിക്കുന്നവരോട് വിദ്വേഷമില്ലെന്ന് മോഹൻലാലുമായുളള അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതത്തിൽ തെറ്റ് ചെയ്തതതായി ബോധ്യമില്ലെന്നും ഭയം പാർട്ടിയോട് മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. പിണറായി വിജയൻ്റെ വ്യക്തി ജീവിതത്തിൽ ഊന്നിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖം.

കണ്ടും മിണ്ടിയും ഇരുവർ. വിവാദങ്ങളില്ല...രാഷ്ട്രീയ ചോദ്യങ്ങളില്ല... വ്യക്തിജീവിതവും ഇഷ്ടാനിഷ്ടങ്ങളും മോഹൻലാലിന് മുന്നിൽ തുറന്ന് പിണറായി വിജയന്‍. ആരോപണങ്ങൾ ബാധിച്ചില്ലെന്നും ഭയം പാർട്ടിയോട് മാത്രമെന്നും പിണറായി അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. ലോക്കപ്പ് മർദ്ദങ്ങളോട് ദയയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, അടിയന്തരാവസ്ഥക്കാലത്തെ അനുഭവം പാഠങ്ങള്‍ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. ഇഷ്ട സിനിമയിലൊന്ന് മോഹന്‍ലാല്‍ അഭിനയിച്ച അമൃതംഗമയ ആണെന്നും പ്രിയം വീട്ടിലെ ഭക്ഷണമാണെന്നും ഇഷ്ടയാത്ര സിംഗപ്പൂരിലേക്ക് പോയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതിന്‍റെ നായകൻ പിണറായി തന്നെയെന്ന് മറ്റൊരു നായകന് മുന്നിൽ ഉറപ്പിക്കുന്ന അഭിമുഖമായിരുന്നു ഇരുവർ. പ്രതിച്ഛായ നിർമിതിക്കായുള്ള പിആർ ഏർപ്പാടെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്കിടെയാണ് ഒരു മണിക്കൂർ നീണ്ട് അഭിമുഖമെത്തിയത്. മോഹന്‍ലാലിന്‍റെ പാട്ടിൽ തുടങ്ങി പിണറായിയുടെ ഉപനിഷദ് വാക്യത്തിലാണ് അഭിമുഖം അവസാനിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജീവിതത്തിൽ പശ്ചാത്തപിക്കേണ്ടി വന്ന ഘട്ടം.., മനസ് തുറന്ന് മുഖ്യമന്ത്രി
'അതങ്ങനെ ഒരു ബന്ധമായിരുന്നു', ജീവിതത്തിൽ ഏറ്റവും വേദനിച്ച നിമിഷം, മോഹൻലാലുമായുള്ള അഭിമുഖത്തിൽ അമ്മയെ കുറിച്ച് പിണറായി