ഇഡി ആരോപണത്തിൽ പിണറായിയുടെ ആദ്യ പ്രതികരണം; വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായി, ഇഡി ലജ്ജാകരമായ ആരോപണം ഉന്നയിക്കുന്നു

Published : Sep 09, 2026, 05:20 PM IST
Pinarayi Vijayan

Synopsis

ഇഡി ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കെതിരെയുള്ളത് രാഷ്ട്രീയ വേട്ടയാടലാണെന്നും, മകൾ വീണ വിജയൻ്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ: ഇഡിയുടെ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.

ഇഡിയുടെ നടപടി എത്രത്തോളം പരിഹാസ്യമാണ്. എൻ്റെ മകൾ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്തത് 'ഒറാക്കിൾ' എന്ന പ്രമുഖ സ്ഥാപനത്തിലാണ്. പിന്നീട് വിവാഹ ശേഷം ആ ജോലി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അവിടെ തുടർന്നിരുന്നെങ്കിൽ വലിയ ശമ്പളത്തിൽ തന്നെ തുടരാൻ കഴിയുമായിരുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ഒരു സ്ഥാപനം തുടങ്ങുന്നത്. ഇതിനിടയിൽ മതതീവ്രവാദികൾ നടത്തുന്ന സ്ഥാപനത്തിന് ഐടി സേവനം നൽകുന്നു എന്ന ആരോപണം ചിലർ ഉയർത്തിയപ്പോൾ, അത് ഉന്നയിച്ചവർക്ക് തന്നെ തിരിച്ചടിയാകുമെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നതാണ്. പിന്നീട് സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചതും, അതിനുള്ള എല്ലാ നികുതികളും അടച്ചതും. ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതിൽ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എനിക്കു വേണ്ടി വീണ പണം വാങ്ങിയെന്നും, ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇപ്പോൾ ഇഡി കണ്ടെത്തിയിരിക്കുന്നത് എന്ന് പറയുന്നത്. ഇത്രയും ലജ്ജാകരമായ ആരോപണങ്ങൾ ഇഡിയെ പോലുള്ള ഒരു ഏജൻസി ഉന്നയിക്കുമ്പോൾ, 'പിണറായി വിജയൻ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങി' എന്ന് വലിയ അക്ഷരങ്ങളിൽ നിരത്തുകയാണ് ഇവിടെ ചില മാധ്യമങ്ങൾ. നിങ്ങൾ അത് വലിയ അച്ചിൽ കൊടുത്തത് കൊണ്ട് മാത്രം ജനങ്ങൾ അത് വിശ്വസിക്കുമോ? മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തിൽ വാർത്തകൾ കൊടുത്താൽ തീരുന്നതല്ല എൻ്റെ ജീവിതമെന്നും അത് ജനങ്ങൾക്ക് മുന്നിൽ എന്നും തുറന്ന ഒരു പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോ​ഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്
'പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാമെന്ന് മോഹിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...; ചുവപ്പുപരവതാനിയിലൂടെ നടന്നു വന്ന പാർട്ടിയല്ല സിപിഎമ്മെന്ന് പിണറായി വിജയൻ