പോക്സോ കേസ് ഒഴിവാക്കി കേരള ഹൈക്കോടതി; അതിജീവിതയെ വിവാഹം കഴിച്ചതും സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ച് വിധി

Published : Feb 04, 2026, 08:41 AM IST
Kerala High Court

Synopsis

പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ യുവാവിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി. പ്രതി അതിജീവിതയെ വിവാഹം കഴിക്കുകയും ഇരുവരും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന തീരുമാനം.

കൊച്ചി: പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ 23-കാരന്റെ പേരിലെ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയായ അതിജീവിതയെ പ്രതി വിവാഹം കഴിച്ചതും ഇരുവരും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിൻ്റെ ഉത്തരവ്. പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് കഴിഞ്ഞ ജൂണിൽ യുവതിയെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാൽ പരാതിക്കാരിയെ താൻ വിവാഹം കഴിച്ചിട്ടുണ്ടെന്നും, യുവതി ഇപ്പോൾ പ്രായപൂർത്തിയായെന്നും ചൂണ്ടിക്കാണിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു. ഇതിന് പിന്തുണയായി അതിജീവിതയും സത്യവാങ്മൂലം സമർപ്പിച്ചു. ഇരുവരും നിലവിൽ ഒരുമിച്ച് സന്തോഷത്തോടെ ജീവിതം നയിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസിലെ തുടർ നടപടികൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും ഹൈക്കോടതിയും മുൻപ് പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിൾ ബെഞ്ച് പരിഗണിച്ചു.

കൊച്ചി: പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ 23-കാരന്റെ പേരിലെ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയായ അതിജീവിതയെ പ്രതി വിവാഹം കഴിച്ചതും ഇരുവരും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിൻ്റെ ഉത്തരവ്. പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് കഴിഞ്ഞ ജൂണിൽ യുവതിയെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാൽ പരാതിക്കാരിയെ താൻ വിവാഹം കഴിച്ചിട്ടുണ്ടെന്നും, യുവതി ഇപ്പോൾ പ്രായപൂർത്തിയായെന്നും ചൂണ്ടിക്കാണിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു. ഇതിന് പിന്തുണയായി അതിജീവിതയും സത്യവാങ്മൂലം സമർപ്പിച്ചു. ഇരുവരും നിലവിൽ ഒരുമിച്ച് സന്തോഷത്തോടെ ജീവിതം നയിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസിലെ തുടർ നടപടികൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും ഹൈക്കോടതിയും മുൻപ് പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിൾ ബെഞ്ച് പരിഗണിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുറത്തിറങ്ങുന്ന പോറ്റി എന്ത് വെളിപ്പെടുത്തും? എസ്ഐടി രേഖകൾ വാങ്ങാതെ ഇ‍ഡി, എല്ലാം ഒന്നിൽ നിന്ന് തുടങ്ങുമെന്ന് സൂചന
അമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂട്ടി, ലിറ്ററിന് 240 രൂപയായി, 2011 ന് ശേഷം ആദ്യമായി പാൽപായസത്തിന്‍റെ വില വർധന