പോക്സോ കേസ് അന്വേഷണം ഇനി അതിവേഗം, ഓരോ പൊലീസ് ജില്ലകളിലും പ്രത്യേക സംഘം, പുതിയ ഡിവൈഎസ്പി തസ്തികകൾ സൃഷ്ടിച്ചു

Published : Jul 18, 2025, 09:20 PM IST
Kerala Police

Synopsis

സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 2025 ഏപ്രിലിൽ 304 തസ്തികകൾ സൃഷ്ടിച്ചിരുന്നു.

തിരുവനന്തപുരം: പോക്സോ കേസുകളിലെ അന്വേഷണം ഊർജിതമാക്കുന്നതിനായി സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും ഡി.വൈ.എസ്.പിമാരുടെ കീഴിൽ 16 അംഗ പ്രത്യേക ടീമിന് രൂപം നൽകി ഉത്തരവായി. സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

പുതിയ ഉത്തരവ് പ്രകാരം, ഓരോ ജില്ലയിലും പോക്സോ കേസുകൾ അന്വേഷിക്കുന്നതിനായി ഡി.വൈ.എസ്.പിക്ക് കീഴിൽ രണ്ട് എസ്.ഐമാർ, രണ്ട് എ.എസ്.ഐമാർ, ആറ് സീനിയർ സിവിൽ പോലീസ് ഓഫീസർമാർ (എസ്.സി.പി.ഒ), അഞ്ച് സിവിൽ പോലീസ് ഓഫീസർമാർ (സി.പി.ഒ) എന്നിങ്ങനെയാണ് 16 അംഗ ടീം പ്രവർത്തിക്കുക. 2019 നവംബറിലെ സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിൻ്റെ ഭാഗമായി 2025 ഏപ്രിലിൽ 304 തസ്തികകൾ സൃഷ്ടിച്ചിരുന്നു.

ഇതിൻ്റെ ഭാഗമായി 16 പൊലീസ് ജില്ലകളിലെ നിലവിലുള്ള നാർക്കോട്ടിക് സെല്ലുകളെ 'ഡി.വൈ.എസ്.പി നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്' എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ, ഈ ഡി.വൈ.എസ്.പിമാർക്ക് പോക്സോ കേസുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. നാർക്കോട്ടിക് സെല്ലുകൾ നിലവിലില്ലാത്ത തൃശ്ശൂർ റൂറൽ, തൃശ്ശൂർ സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നിവിടങ്ങളിൽ നാല് പുതിയ ഡി.വൈ.എസ്.പി തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും'; പ്രതികരിച്ച് യുവതി
ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി