ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പൊലീസ് പിടിയില്‍

By Web TeamFirst Published Jul 2, 2019, 3:44 PM IST
Highlights

പെൺകുട്ടി പുതിയ മൊബൈൽ ഫോണ്‍ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ആറായിരം രൂപയ്ക്ക്  മൊബൈൽ ഫോൺ വാങ്ങി. അത് നൽകാനാണ് രാത്രി രണ്ടരയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.

കൊല്ലം: ശാസ്താംകോട്ടയിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി അനന്തുവാണ് പിടിയിയത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും കോമ്പസ് ഉപയോഗിച്ചാണ് കുത്തിയതെന്നും അനന്തു മൊഴി നൽകി. 

ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് പത്തനാപുരം സ്വദേശിനിയായ പെൺകുട്ടിക്ക് വീടിനുള്ളിൽ വെച്ച് കുത്തേൽക്കുന്നത്. സ്വകാര്യബസ് കണ്ടക്ടറായ അനന്തുവാണ് ആക്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അനന്തുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ശാസ്താംകോട്ട പൊലീസ്. 

അനന്തുവിന്‍റെ സുഹൃത്തുക്കളെ ചോദ്യംചെയ്തപ്പോളാണ് ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്.  തുടർന്ന് നടത്തിയ അന്വേഷണത്തിൽ  ശാസ്താംകോട്ടയ്ക്ക് സമീപത്തെ ഇടിഞ്ഞ കുഴിയിൽ നിന്നാണ് പ്രതി പിടിയിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. 

പെൺകുട്ടി പുതിയ മൊബൈൽ ഫോണ്‍ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ആറായിരം രൂപയ്ക്ക്  മൊബൈൽ ഫോൺ വാങ്ങി. അത് നൽകാനാണ് രാത്രി രണ്ടരയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീടിനുള്ളിൽ വെച്ചുണ്ടായ പ്രശ്നമാണ് ആക്രമണത്തിനു കാരണം. പെൺകുട്ടിയുടെ പഠനോപകരണമായ കോമ്പസ് ഉപയോഗിച്ചാണ് കുത്തിയതെന്നും അനന്തു പെലീസിനു നൽകിയ മൊഴിയിൽ പറയുന്നു. വിശദമായി ചോദ്യം ചെയ്തത ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

click me!