പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ പോയ ആളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

Published : Mar 27, 2020, 12:47 AM IST
പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ പോയ ആളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

Synopsis

 പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ പോയ ആളെ ലോക്ഡൗണിന്റെ പേരില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി.  

തിരുവമ്പാടി: പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ പോയ ആളെ ലോക്ഡൗണിന്റെ പേരില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുടരഞ്ഞി കുളിരാമുട്ടി സ്വദേശി ഷമീറിനാണ് തിരുവമ്പാടി പൊലീസിന്റെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഉച്ചയോടെയായിരുന്നു കൂടരഞ്ഞി കുളിരാമുട്ടിയില്‍ സംഭവം. 

ഷെമീര്‍ പള്ളിക്ക് സമീപം നില്‍ക്കുന്‌പോഴാണ് തിരുവമ്പാടി പൊലീസ് എത്തിയത്. ബാങ്ക് വിളിക്കാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും പൊലീസ് ലോക്ഡൗണിന്റേ പേര് പറഞ്ഞ് മര്‍ദ്ദിച്ചെന്ന് ഷെമീര്‍ പറയുന്നു. അബ്ദുറഹ്മാന്‍ കുട്ടി എന്നയാള്‍ക്കും മര്‍ദ്ദമേറ്റു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാങ്ക് വിളി മാത്രമാണ് ഇപ്പോള്‍ പള്ളികളില്‍ നടക്കുന്നത്. മുസ്ലിയാര്‍മാര്‍ അവധി ആയ സാഹചര്യത്തില്‍ പരിസര വാസികളായ വിശ്വാസികളാണ് ബാങ്ക് വിളിക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് ഷെമീര്‍ സ്ഥലത്ത് എത്തിയത്.

അതേസമയം, കൂട്ടം കൂടിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസ് ഭാഷ്യം. സംഭവ സമയത്ത് ഷെമീറും മറ്റൊരാളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് ഷമീറിന്റെ കുടുംബത്തിന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു, തെരുവുനായ ആക്രമണ വിഷയത്തിൽ സിരിജഗൻ കമ്മിറ്റിയുടെ അധ്യക്ഷനായടക്കം പ്രവർത്തിച്ച വ്യക്തിത്വം
തെങ്ങ് കടപുഴകി തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്