മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയെന്നാരോപിച്ച് അകാരണമായി കസ്റ്റഡിയിലെടുത്തു, പരാതി

Published : Dec 30, 2023, 09:14 PM ISTUpdated : Dec 30, 2023, 10:34 PM IST
മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയെന്നാരോപിച്ച് അകാരണമായി കസ്റ്റഡിയിലെടുത്തു, പരാതി

Synopsis

മെഡിക്കൽ ഷോപ്പിലേക്ക് മരുന്നുകൊണ്ടുപോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശ്രീജിത്ത് പി എസിനെ പാലക്കാട് സൗത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് : മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അനാവശ്യമായി കസ്റ്റഡിയിൽ എടുത്തതായി പരാതി. മെഡിക്കൽ ഷോപ്പിലേക്ക് മരുന്നുകൊണ്ടുപോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശ്രീജിത്ത് പി എസിനെ പാലക്കാട് സൗത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും മരുന്നുമായി കാറിൽ പോകുമ്പോഴാണ് ഇതുണ്ടായതെന്നും  ശ്രീജിത്ത് പറയുന്നു. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിനടുത്താണ് സംഭവമുണ്ടായത്. 

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളെല്ലാം തിരക്കായിരുന്നു. ഇതിനിടയില്‍ മണപ്പുള്ളിക്കാവ് ക്ഷേത്രത്തിനടുത്ത് വെവെച്ചാണ് മന്ത്രിയുടെ വാഹനം തടസ്സപ്പെടുത്തിയെന്ന പേരില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. മന്ത്രിക്ക് എസ്‌കോര്‍ട്ട് വന്ന വാഹനത്തില്‍ നിന്നും പൊലീസെത്തിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും ടൗണ്‍ സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിന്റെ കാറും രേഖകളും പരിശോധിച്ചു. മദ്യപിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു. ഇതിനു ശേഷം ഒരു മണിക്കൂറിന് ശേഷമാണ് ശ്രീജിത്തിനെ സ്‌റ്റേഷനില്‍ നിന്നും വിട്ടയച്ചത്.

യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും, പണവും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി