കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവം; വീണ്ടും ഒത്തുകളിച്ച് പൊലീസ്

Published : May 29, 2019, 12:07 PM ISTUpdated : May 29, 2019, 03:45 PM IST
കല്ലട ബസിൽ  യാത്രക്കാരെ മർദിച്ച സംഭവം; വീണ്ടും ഒത്തുകളിച്ച് പൊലീസ്

Synopsis

ബസ് ഉടമയെ കമ്മീഷൻ കോഴിക്കോട് നടന്ന സിറ്റിങിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പൊലീസ്, ഗതാഗത കമ്മീഷണർ എന്നിവരുടെ റിപ്പോർ‍ട്ട് കിട്ടാത്തതിനാൽ വീണ്ടും ഹാജരാകാൻ നിർദേശം നൽകി. 

തിരുവനന്തപുരം: കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പൊലീസ് ഒത്തുകളി. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം പൊലീസ് അവഗണിച്ചു.

ബസ് ഉടമ സുരേഷ് കല്ലടയെ മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് നടന്ന സിറ്റിങിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പൊലീസ്, ഗതാഗത കമ്മീഷണർ എന്നിവരുടെ റിപ്പോർ‍ട്ട് കിട്ടാത്തതിനാൽ വീണ്ടും ഹാജരാകാൻ നിർദേശം നൽകി. അടുത്ത മാസം 26 ന് വീണ്ടും ഹാജരാകാനാണ് കമ്മീഷൻ നിർദേശം നൽകിയത്. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കയിലിന്റെ പരാതിയിലാണ് സുരേഷ് കല്ലടയെ കമ്മീഷൻ വിളിച്ചു വരുത്തിയത്.

ഇതേ കേസിൽ തിരിച്ചറിയൽ പരേഡ് നടക്കും മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടിയത് പൊലീസിന്‍റെ ഒത്തുകളിയാണെന്ന ആരോപണവും ഉയർന്നിരുന്നു. കഴിഞ്ഞ മാസം 21 ന് പുലർച്ചെയാണ് സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാർ വൈറ്റിലയിൽ വച്ച് മർദ്ദിച്ചത്. മൂന്ന് പേര്‍ക്കാണ് കല്ലട ബസില്‍ വച്ച് മര്‍ദ്ദനമേറ്റത്. മറ്റ് രണ്ട് പേര്‍ വിദ്യാര്‍ത്ഥികളാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം