കൊവിഡിനേക്കാള്‍ തളര്‍ത്തിയത് കുപ്രാചരണം: രോഗമുക്തനായ ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍

Published : Jul 29, 2020, 10:00 AM IST
കൊവിഡിനേക്കാള്‍ തളര്‍ത്തിയത് കുപ്രാചരണം: രോഗമുക്തനായ ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍

Synopsis

സ്രവം ശേഖരിച്ച അന്ന് തന്നെ നിരീക്ഷണത്തില്‍ പോയി. എന്നിട്ടും പൊതുപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് മുഖ്യമന്ത്രി പരസ്യമായി കുറ്റപ്പെടുത്തി.  

തൊടുപുഴ രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങളാണ് കൊവിഡിനേക്കാള്‍ തളര്‍ത്തിയതെന്നാണ് രോഗമുക്തനായ ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ എ പി ഉസ്മാന്‍. താനുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലാത്ത അയല്‍ക്കാരെ പോലും ഇതിന്റെ പേരില്‍ ചിലര്‍ ഒറ്റപ്പെടുത്തി. തന്നെ വിശ്വാസമുള്ളവരുടെ പ്രാര്‍ത്ഥനയാണ് ശക്തമായി തിരിച്ചുവരാന്‍ തുണയായതെന്നും ഉസ്മാന്‍ പറയുന്നു.

മാര്‍ച്ച് 26നാണ് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനായ എ.പി ഉസ്മാന് കൊവിഡ് സ്ഥിരീകരിക്കുന്നത്. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം സഞ്ചരിക്കുന്ന ആളായിരുന്നു ഉസ്മാന്‍. എന്നാല്‍ രോഗം ബാധിച്ചതെവിടെ നിന്ന് അറിയില്ല. സ്രവം ശേഖരിച്ച അന്ന് തന്നെ നിരീക്ഷണത്തില്‍ പോയി. എന്നിട്ടും പൊതുപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് മുഖ്യമന്ത്രി പരസ്യമായി കുറ്റപ്പെടുത്തി. പിന്നാലെ രാഷ്ട്രീയ എതിരാളികളുടെ സൈബര്‍ ആക്രമണവുമുണ്ടായി. 

തന്റെ പേരില്‍ അയല്‍ക്കാരേയും സഹപ്രവര്‍ത്തകരെയും ദ്രോഹിച്ചു. ഒത്തിരി അനുഭവിച്ചെങ്കിലും ആരോടും പരിഭവം ഇല്ല. കൊവിഡ്  പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയാണ് ഇതിനൊക്കെ മറുപടി നല്‍കുന്നത്-ഉസ്മാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്