ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ; അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി

Published : May 07, 2023, 05:02 PM IST
ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ;  അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി

Synopsis

കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും

തിരുവനന്തപുരം: ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ രം​ഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും. ലൈറ്റ് മാസ്റ്റർ എംഡി ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയിൽ ചെയ്തത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലികളാണ്. ഏൽപിച്ച ജോലികൾ സമയത്ത് പൂർത്തിയാക്കിയെന്നും പ്രസാഡിയോ പറഞ്ഞു. 

കൺസോർഷ്യം സൂം മീറ്റിംഗിൽ പ്രസാഡിയോ ഡയറക്ടർ രാംജിത്തിനൊപ്പം മറ്റൊരാൾ കൂടി പങ്കെടുത്തെന്ന് ലൈറ്റ് മാസ്റ്റർ എംഡി ജെയിംസ് പാലമുറ്റം ന്യൂസ് അവറിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. അഭ്യുദയകാംക്ഷിയെന്നാണ് രാംജിത്ത് പറഞ്ഞതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും ജെയിംസ് പാലമുറ്റം ന്യൂസ് അവറിൽ പറഞ്ഞു. 'ഏഴ് പേരാണ് സൂം മീറ്റിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ മാത്രം മിണ്ടാതെ ഇരുന്നു. അയാളെക്കുറിച്ച് ചോദിച്ചപ്പോൾ കൈ വീശിക്കാണിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് രാംജിത്താണ് പറഞ്ഞത് അത് ഒരു വെൽവിഷറാണ് കുഴപ്പമില്ല എന്ന്. അതിൽ കൂടുതൽ എനിക്കറിയില്ല. പേര് പറഞ്ഞില്ല.' എന്നായിരുന്നു ജയിംസ് പാലമുറ്റത്തിന്റെ വെളിപ്പെടുത്തൽ.

പണി വരുന്നുണ്ട്, എഐക്യാമറയിലെ നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി, ആവര്‍ത്തിച്ചവര്‍ക്ക് ആദ്യം

'എഐ ക്യാമറ,കെ ഫോണ്‍ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും'കെ സുധാകരന്‍

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി