
കോഴിക്കോട്: കെപി അനിൽ കുമാർ കോൺഗ്രസ് വിട്ടതിൻ്റെ പേരിൽ കോഴിക്കോട് ജില്ലയിൽ പാർട്ടിക്ക് യാതൊരു പോറലുമുണ്ടാവില്ലെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ. അനിൽ കുമാർ മത്സരിച്ചപ്പോൾ മാത്രമാണ് ഷുവർ സീറ്റുകൾ പാർട്ടിക്ക് നഷ്ടമായത്. അനിൽ കുമാറിൻ്റെ ജനപിന്തുണ എന്താണ്? ഒരു ഇല കൊഴിയുന്ന പോറൽ പോലും കെ.പി.അനിൽ കുമാർ പോയതിൻ്റെ പേരിൽ കോഴിക്കോട്ടെ പാർട്ടിയിലുണ്ടാവില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു.
ശരത് ലാൽ, കൃപേഷ് എന്നിവരെ കൊല ചെയ്തവരുടെ പാർട്ടിയിലേക്കാണ് അനിൽ കുമാർ പോയത്. പ്രതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കിയത്തിനെതിരെ പോരാടിയ ആളാണ് അനിൽ കുമാർ. അങ്ങനെയുള്ള അദ്ദേഹം സ്ഥാനം കിട്ടാത്തതതിൻ്റെ പേരിൽ പാർട്ടി വിട്ടത് ശരിയായില്ല. അനിൽ കുമാർ മത്സരിച്ചപ്പോൾ മാത്രമാണ് ഷുവർ സീറ്റുകൾ പാർട്ടിക്ക് നഷ്ടമായത്. കഴിഞ്ഞ മൂന്നു മാസത്തിനകം എന്ത് പ്രശ്നം ആണ് പാർട്ടിയിൽ ഉണ്ടായത്? അനിൽകുമാറിൻ്റെ ജനപിന്തുണ എന്താണ്? ഒരു ഇല കൊഴിയുന്ന പോറൽ പോലും കെ.പി.അനിൽ കുമാർ പോയതിൻ്റെ പേരിൽ കോഴിക്കോട്ടെ പാർട്ടിയിലുണ്ടാവില്ല. കൈയിൽ ഉണ്ടായിരുന്ന രണ്ടു സീറ്റുകൾ ആണ് അനിൽകുമാർ കളഞ്ഞത്. ഇങ്ങനെ അദ്ദേഹം തരം താഴാൻ പാടില്ലായിരുന്നു. നടപടികളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷ വിധിക്കുക. ഗൗരവം കണക്കിലെടുത്താണ് അദ്ദേഹത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. എന്തെങ്കിലും കാരണവശാൽ അദേഹത്തിന് സിപിഎം വിടേണ്ടി വന്നാൽ ടിപി ചന്ദ്രശേഖരൻ്റെ ഗതി ഉണ്ടാകാതെ നോക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam