അസുഖത്തിന്റെ പേരിൽ അനുകൂലമാക്കലല്ല, ഇടതുഭാഗത്ത് ബലക്കുറവെന്നാണ് രാഹുലിന്റെ മെഡിക്കൽ റിപ്പോർട്ട്; ഷാഫി പറമ്പിൽ

Published : Jan 10, 2024, 06:21 PM ISTUpdated : Jan 10, 2024, 06:30 PM IST
അസുഖത്തിന്റെ പേരിൽ അനുകൂലമാക്കലല്ല, ഇടതുഭാഗത്ത് ബലക്കുറവെന്നാണ് രാഹുലിന്റെ മെഡിക്കൽ റിപ്പോർട്ട്; ഷാഫി പറമ്പിൽ

Synopsis

ശരീരത്തിന്റെ ഇടതുഭാഗത്ത് ബലക്കുറവുണ്ടെന്നാണ് രാഹുലിന്റെ മെഡിക്കൽ റിപ്പോർട്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു പോലും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അസുഖത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനല്ല ശ്രമിച്ചത്. 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. പാർട്ടി സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയൻ സ്ഥാപിച്ചിരിക്കുന്നത് ഡമ്മിയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ എംവി ​ഗോവിന്ദൻ നടത്തിയ പ്രസ്താവനകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജാമ്യം കിട്ടാൻ രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചുവെന്നായിരുന്നു എംവി ​ഗോവിന്ദൻ്റെ പരാമർശം. ഇതിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. 

ശരീരത്തിന്റെ ഇടതുഭാഗത്ത് ബലക്കുറവുണ്ടെന്നാണ് രാഹുലിന്റെ മെഡിക്കൽ റിപ്പോർട്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു പോലും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അസുഖത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനല്ല ശ്രമിച്ചത്. ക്രൂരമായ വിഡ്ഢിത്തം സിപിഎം സെക്രട്ടറി വിളമ്പുമ്പോൾ അതിനെ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ന്യൂറോ പ്രശ്നം ഉള്ള രോഗിയുടെ ബ്ലഡ്‌ പ്രെഷർ മാത്രമാണ് നോക്കിയത്. ആശുപത്രിയിൽ രാഷ്ട്രീയ ഇടപെടൽ നടന്നതായി സംശയിക്കുന്നുവെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികൾ. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. പ്രാദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചുവെങ്കിലും തടസങ്ങൾ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ചപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും രാഹുലിനെ വിലക്കി. 

'കാട്ടിൽപ്പോയാൽ മൃ​ഗങ്ങളെപ്പോലെ പെരുമാറണം, അവ നമ്മെപ്പോലെയല്ല'; വൈറലായി ഐഎഫ്‍എസ് ഓഫീസറുടെ പോസ്റ്റ്

സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി. അനുമതിയില്ലാത്ത സമരം, പൊതുമുതൽ  നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഇത്രനാൾ തിരുവനന്തപുരത്തും ഇന്നലെ  കൊല്ലത്തും എല്ലാം കൺമുന്നിൽ ഉണ്ടായിരുന്നിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് പുലർച്ചെ വീട് കയറിയത് എന്തിനെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന  പ്രധാന ചോദ്യം.

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്