
തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അറബിക്കടലിൽ രൂപം കൊണ്ട് ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ. കർണാടക, തമിഴ്നാട്, മാഹി എന്നിവിടങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. അടുത്ത പന്ത്രണ്ട മണിക്കൂറിൽ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ചത്തീസ്ഗഢ് , പശ്ചീമബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും.
അറബിക്കടലിൽ ലക്ഷദ്വീപിലെ കവരത്തിയോട് ചേർന്ന് രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യത്തെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെട്ടത്. തെക്കൻ ജില്ലകളിലാണ് നിലവിൽ കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടത്. എന്നാൽ വരും മണിക്കൂറുകളിൽ സംസ്ഥാന വ്യാപകമായി മഴ പെയ്യും.
കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഇന്നത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam