
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. പിലാത്തോസും ജൂദാസും ചേർന്നാൽ എന്താണോ അതാണ് സികെ ശ്രീധരൻ. ഈ വഞ്ചന ഒരിക്കലും നാട് പൊറുക്കില്ല. സി.കെ ശ്രീധരൻ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തെ ചതിച്ചു. കേസിന്‍റെ എല്ലാ വിവരങ്ങളും സി.കെ ശ്രീധരന് കുടുംബം കൈമാറി. എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് രേഖകൾ കൈമാറിയത്. കോൺഗ്രസ് നേതാവായിരുന്ന ശ്രീധരനെ അന്ന് അവിശ്വസിച്ചിരുന്നില്ല. എന്നാൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് കുടുംബത്തെ പിന്തിരിപ്പിച്ചു. സി.കെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യമാണ്.ശ്രീധരന് പണത്തിനോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം.പണത്തിനു വേണ്ടി സിപിഎമ്മുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി
പെരിയ ഇരട്ടക്കൊല: പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുൻ കോണ്‍ഗ്രസ് നേതാവ് അഡ്വ.സി.കെ ശ്രീധരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam