
കണ്ണൂർ: കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കേരളത്തിൽ അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരുടെ പ്രശ്നം പരിഹരിക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ പോരാടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണെന്നും അദ്ദേഹം പരിഹാസിച്ചു
മോദിയുടെ പ്രവർത്തന ഫലമായി ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഭാരതത്തെ മാറി. 2047 ആകുമ്പോൾ ഭാരതം ഒന്നാം സ്ഥാനത്താകും. കേരളത്തെ ഒരു വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റണമെന്നാണ് ബിജെപി ആലോചിക്കുന്നത്. ആദിവാസി മേഖലകളിൽ ഹോം സ്റ്റേകൾ ഉണ്ടാക്കും. മത്സ്യത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കും. ഞങ്ങളുടെ വാക്കുകളും പ്രവർത്തികളും തമ്മിൽ അന്തരമില്ല. 2014 ൽ ജമ്മു കശ്മീരിലെ 370 വകുപ്പ് എടുത്ത് കളയുമെന്ന് പറഞ്ഞു. അത് ചെയ്ത് കാണിച്ചു. രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞത് പോലെ തന്നെ പണിതു. ബിജെപി സർക്കാർ സിഎഎ കൊണ്ട് വരുമെന്ന് പറഞ്ഞു. അത് ചെയ്തു കാണിച്ചു. ഇതാരുടെ പൗരത്വം നഷ്ടപ്പെടുത്തില്ല. ഇത് പൗരത്വം നൽകാനുള്ള നിയമമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസും ഇടത് പാർട്ടികളും സാധരണക്കാർക്കായി ഒന്നും ചെയ്യുന്നില്ല. ഒറ്റ തവണ അവരെ കേരളത്തിൽ നിന്നും പുറത്താക്കിയാൽ പിന്നീടൊരിക്കലും അവർ തിരിച്ചു വരില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam