വഴിയോര വിശ്രമ കേന്ദ്രം പദ്ധതി: കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടാൻ ശ്രമം, അഴിമതിയാരോപണവുമായി ചെന്നിത്തല  

Published : Apr 13, 2023, 11:44 AM ISTUpdated : Apr 13, 2023, 01:15 PM IST
വഴിയോര വിശ്രമ കേന്ദ്രം പദ്ധതി: കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടാൻ ശ്രമം, അഴിമതിയാരോപണവുമായി ചെന്നിത്തല  

Synopsis

വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ  മറവിൽ കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടാന്‍ ശ്രമം നടക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. 

തിരുവനന്തപുരം : വഴിയോര വിശ്രമകേന്ദ്രം പദ്ധതിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതായും ചെന്നിത്തല ആരോപിച്ചു. പദ്ധതി നടപ്പാക്കുന്ന റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 26 ശതമാനം മാത്രമാണ് സര്‍ക്കാരിന് കീഴിലുള്ള ഓക്കില്‍ ലിമിറ്റഡിന്‍റെ ഓഹരിയെന്നുമാണ് ചെന്നിത്തലയുടെ വാദം.

ദേശീയപാത കടന്നു പോകുന്ന കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര സൗകര്യകേന്ദ്രം ഒരുക്കുന്നതാണ് പദ്ധതി. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ് ലിമിറ്റഡ് അഥവാ ഓക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓക്കിലിന് കീഴില്‍ നടത്തിപ്പിനായി റസ്റ്റ് സ്റ്റോപ് കമ്പനി വേറെയുമുണ്ട്. രമേശ് ചെന്നിത്തലയുടെ തുറന്ന കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നത് 100 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിയാണ് ഓക്കിലെന്നാണ്. റെസ്റ്റ് സ്റ്റോപ്പ് കമ്പനിയുടെ 100 ശതമാനം ഓഹരിയും ഓക്കില്‍ ലിമിറ്റഡിന്‍റെതെന്നും. എന്നാല്‍ ഇത് രണ്ടും തെറ്റാണെന്നും റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 74 ശതമാനം നിക്ഷേപം വിദേശമലയാളികളുടേതാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.

കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ബുധനാഴ്ച

സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന തന്‍റെ ആശങ്ക ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്തി ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് നിര്‍മാണം കമ്പനിക്ക് വായ്പയെടുക്കാന്‍ ഇളവുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി കത്തിലുണ്ട്. എംഡിയുടെ നിയമനം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിര്‍ത്തിയാവണം പദ്ധതിയെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. 

ബിബിസിക്കെതിരെ നടപടിയുമായി കേന്ദ്രം; ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തു

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും