
ദില്ലി: കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഡിസംബർ വരെ അദ്ദേഹം തുടരും. പിന്നീട് പുനഃസംഘടനയ ,തെരഞ്ഞെടുപ്പോയെന്നത് ദേശീയ നേതൃത്വം തീരുമാനിക്കും. കെപിസിസി അധ്യക്ഷനൊപ്പം പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെത്തുമോയെന്ന് സംശയമുണർന്നിരുന്നു. അതിനിടെയാണ് കമ്മിറ്റിയുടെ കാലാവധി വരെ ജനീഷ തുടരട്ടെയെന്ന് നേതൃത്വം തീരുമാനിച്ചത്. അതേസമയം, കെപിസിസി അധ്യക്ഷ പ്രഖ്യാപനം നീളുകയാണ്. പഞ്ചാബിലെ പ്രശ്‌ന പരിഹാരത്തിന് ശേഷമായിരിക്കും അധ്യക്ഷനെ തീരുമാനിക്കുക. അധ്യക്ഷനാരെന്നതിൽ ഇനിയും ഒറ്റപ്പേരിലേക്കെത്തിയിട്ടില്ല.
പാർലമെൻ്റ് സമ്മേളത്തിന് ശേഷം സംഘടന ചർച്ചകളിലേക്ക് നേതൃത്വം കടക്കും. കേരളത്തിലെ നേതാക്കളെ ദില്ലിക്ക് വിളിപ്പിക്കും. മന്ത്രിയായ സണ്ണി ജോസഫ് തന്നെയാണ് അധ്യക്ഷ പദവിയിൽ തുടരുന്നത്. പുതിയ അധ്യക്ഷൻ എത്താത്തിനാൽ പാർട്ടിയും സർക്കാറും ഏകോപനമില്ലെന്നും ആരോപണമുയർന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam