കോൺഗ്രസിൻ്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും വന്നതോടെ ജെബി മേത്തർക്കെതിരെ പടയൊരുക്കം; മഹിള കോൺഗ്രസ് നേതാക്കൾക്ക് ഒറ്റ സീറ്റുമില്ല!

Published : Mar 20, 2026, 08:20 AM IST
Jebi Mather

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ സംഘടനയ്ക്കുള്ളിൽ ശക്തമായ അതൃപ്തി. സംസ്ഥാന അധ്യക്ഷ ജെബി മേത്തർ വേണ്ടത്ര സമ്മർദ്ദം ചെലുത്തിയില്ലെന്ന് വിമർശനം ഉയരുമ്പോൾ, തദ്ദേശ തിരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടി അവർ പ്രതിരോധിക്കുന്നു.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവന്നതോടെ മഹിളാ കോൺഗ്രസിൽ കല്ലുകടി. മഹിള കോൺഗ്രസ് നേതാക്കൾക്ക് നിയമസഭാ സീറ്റുകളിലേക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നതാണ് കാരണം. മഹിള കോൺഗ്രസ് നേതാക്കളിൽ ഒരാൾക്ക് പോലും സീറ്റ് നൽകിയില്ലെന്ന ശക്തമായ പരിഭവം സംഘടനയ്ക്കുള്ളിലുണ്ട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാർ തങ്ങളുടെ സംഘടനയിലെ ആളുകൾക്കായി കൃത്യമായ പട്ടിക നൽകി സമ്മർദ്ദം ചെലുത്തിയപ്പോൾ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ പട്ടിക നൽകിയില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. സംസ്ഥാന അധ്യക്ഷ, സീറ്റിനായി വേണ്ടത്ര വാദിച്ചില്ലെന്നും ഇത് സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും ഒരു വിഭാഗം പ്രവർത്തകർ വിശ്വസിക്കുന്നു.

വിമർശനങ്ങൾ ശക്തമാകുമ്പോഴും, തദ്ദേശ തിരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ഇതിനെ പ്രതിരോധിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മഹിള കോൺഗ്രസ് അംഗങ്ങൾക്ക് വലിയ തോതിൽ പരിഗണന ലഭിച്ചിട്ടുണ്ടെന്നും അത് സംഘടനയുടെ നേട്ടമാണെന്നുമാണ് അവരുടെ വാദം. എന്നാൽ മഹിളാ കോൺഗ്രസിന് പ്രാധാന്യം ലഭിക്കാത്തത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിൽ സ്ത്രീ പ്രാതിനിധ്യം വഴിമുട്ടിപ്പോകുന്നുവെന്ന പരാതി കാലങ്ങളായി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ഒന്നാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതൃപ്തി തുടര്‍ന്ന് എൽദോസ് കുന്നപ്പിള്ളി; താനും എൽദോസും സുഹൃത്തുക്കളെന്ന് മനോജ് മൂത്തേടൻ, 'പെരുമ്പാവൂരിൽ അനുകൂല സാഹചര്യം'
'കെ സുധാകരന് മേൽ ചിലര്‍ സമ്മര്‍ദം ചെലുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്'; നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍