'കൊടി ക്വട്ടേഷൻ ജയിലിൽ നിന്നല്ല', ജയിൽ ക്വട്ടേഷൻ വിവാദങ്ങൾ തള്ളി ഋഷിരാജ് സിംഗ്

Published : Jul 24, 2021, 02:06 PM IST
'കൊടി ക്വട്ടേഷൻ ജയിലിൽ നിന്നല്ല', ജയിൽ ക്വട്ടേഷൻ വിവാദങ്ങൾ തള്ളി ഋഷിരാജ് സിംഗ്

Synopsis

തടവുകാരുടെ ജയിലിലെ ഫോൺ ഉപയോഗം പൂർണമായും തടയാനായെന്നാണ് ഋഷിരാജ് സിംഗിന്‍റെ പക്ഷം. ജയിലിൽ ഇപ്പോൾ യാതൊരു ക്രിമിനൽ പ്രവർത്തനങ്ങളും നടക്കുന്നില്ല എന്ന് ഉറപ്പിച്ച് പറയാനാകുമെന്നും റിഷിരാജ് സിംഗ് നമസ്തേ കേരളത്തിൽ. 

തിരുവനന്തപുരം: കൊടി സുനി അടക്കമുള്ള തടവുകാർ ജയിലിൽ നിന്ന് ക്വട്ടേഷൻ പ്രവർത്തനം നടത്തിയെന്ന ആരോപണം നിഷേധിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പരോളിലുള്ള തടവുകാരാണെന്നും നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ ഋഷിരാജ് സിംഗ് പറഞ്ഞു.

തടവുകാരുടെ ജയിലിലെ ഫോൺ ഉപയോഗം പൂർണമായും തടയാനായെന്നാണ് ഋഷിരാജ് സിംഗിന്‍റെ പക്ഷം. ജയിലിൽ ഇപ്പോൾ യാതൊരു ക്രിമിനൽ പ്രവർത്തനങ്ങളും നടക്കുന്നില്ല എന്ന് ഉറപ്പിച്ച് പറയാനാകുമെന്നും റിഷിരാജ് സിംഗ് നമസ്തേ കേരളത്തിൽ പറഞ്ഞു. 

ഈ മാസം 31-ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ഋഷിരാജ് നമസ്തേ കേരളത്തിൽ അതിഥിയായെത്തിയത്. വിശ്രമജീവിതം കേരളത്തിൽ തന്നെയാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. 40 വർഷം മുമ്പ് ജന്മദേശം വിട്ടു പോന്നതാണ്. മൂന്ന് പതിറ്റാണ്ട് ജീവിച്ച കേരളം വിട്ടുപോകാൻ കഴിയില്ല.

വ്യാജ സിഡി നിർമാണവും വൈദ്യുതി മോഷണവും തടയാനായതിൽ സംതൃപ്തിയുണ്ട്. എക്സൈസ് കമ്മീഷണറായിരിക്കുമ്പോൾ 3000 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടിക്കാനായതിലും സന്തോഷം. മൂന്നാറിൽ തനിക്കുണ്ടായിരുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ സംരക്ഷണ ദൗത്യം മാത്രമായിരുന്നുവെന്നും സിംഗ് പറഞ്ഞു. സിനിമയും പാട്ടും ക്രിക്കറ്റും പുതിയ ചില സംരഭങ്ങളുമൊക്കെയായി ഇനിയും സിംഗ് സജീവമായിരിക്കും കേരളത്തിൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം