ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്ക് കവചമൊരുക്കി കുമ്മനം രാജശേഖരൻ, 'പലരെയും രക്ഷപ്പെടുത്താൻ അനുവദിക്കുന്ന എസ്ഐടിക്ക് പക്ഷപാതം'

Published : Jan 09, 2026, 09:03 PM IST
kummanam rajashekaran

Synopsis

ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരക്ക് കവചമൊരുക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് ഇത് ചെയ്തെന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് ചോദിച്ച കുമ്മനം രാജശേഖരൻ, പല രേഖകളിൽ ഒപ്പിട്ടിരിക്കുന്നത് തന്ത്രിയല്ലെന്നും പറഞ്ഞു. 

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരക്ക് കവചമൊരുക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് ഇത് ചെയ്തെന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് ചോദിച്ച കുമ്മനം രാജശേഖരൻ, പല രേഖകളിൽ ഒപ്പിട്ടിരിക്കുന്നത് തന്ത്രിയല്ലെന്നും പറഞ്ഞു.  പലരെയും രക്ഷപ്പെടുത്താൻ അനുവദിക്കുന്ന എസ്ഐടിക്ക് പക്ഷപാതമുണ്ടെന്ന് സംശയം ശക്തിപ്പെടുന്നുവെന്നും കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് എന്തായെന്നും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ചോദിച്ചു.

മന്ത്രിയായാലും തന്ത്രിയായാലും നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്നും എന്നാൽ, അന്വേഷണത്തിൽ ഒട്ടേറെ സംശയങ്ങൾ ഉദിക്കുന്നുണ്ടെന്നും കുമ്മനം പറഞ്ഞു. കേസിൽ ശങ്കരദാസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മർമ പ്രധാന വിഷയങ്ങളിലേയ്ക്ക് അന്വേഷണം കടന്നോയെന്ന് സംശയമുണ്ട്. സ്വർണം ആരുടെ കയ്യിലെത്തിയെന്ന വിവരം ഇപ്പോഴും പുറത്തുവന്നില്ല. ഇതിൽ രാഷ്ട്രീയദുഷ്ടലാക്കുണ്ടെന്ന് സംശയിക്കുന്നു. സി ബി ഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് എന്തിനാണെന്നും സ്വര്‍ണക്കൊള്ള കേസിൽ സിബിഐ വരട്ടെയെന്നും കുമ്മനം പറഞ്ഞു. കേസിൽ തന്ത്രി അറസ്റ്റിലാകുന്നത് ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള എല്ലാവരെയും ചോദ്യം ചെയ്യണം. കോൺഗ്രസ് നേതാക്കളെ മാറ്റി നിർത്തുന്നത് എന്തിനാണ്? ഒരു തന്ത്രിയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലിത്. തന്ത്രിയല്ല പലതിലും ഒപ്പിട്ടിരിക്കുന്നത്. അതിനാൽ തന്നെ തന്ത്രി അറിഞ്ഞാണ് ഇത് ചെയ്തതെന്ന് എങ്ങനെ പറയാൻ പറ്റും? തന്ത്രി ഉത്തരവാദിയാണെങ്കിൽ അർഹിക്കുന്ന ശിക്ഷ കിട്ടട്ടെ പലരെയും രക്ഷപ്പെടാൻ അനുവദിക്കുന്ന പക്ഷപാതം എസ് ഐ ടി ക്ക് ഉണ്ടോയെന്ന സംശയം ശക്തിപ്പെടുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എസ്എടി ആശുപത്രിയിലുള്ള കുഞ്ഞിന് 10 ലക്ഷത്തിന്‍റെ മരുന്ന് സൗജന്യം; പിഎന്‍ രോഗികള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
'ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായി'; സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് റിമാന്‍ഡിൽ, തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റും