ലീഗിൻ്റെ മാത്രം സമ്മർദ്ദത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത് വർഗീയ ചേരിതിരിവുണ്ടാക്കാൻ: രൂക്ഷമായി വിമർശിച്ച് സജി ചെറിയാൻ

Published : May 16, 2026, 11:22 AM IST
Saji Cheriyan

Synopsis

സിപിഎം യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നെന്ന വാർത്തകൾ മുൻ മന്ത്രി സജി ചെറിയാൻ തള്ളി. പിണറായി വിജയൻ മോശം ഭരണാധികാരിയല്ലെന്നും തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ വിഭജനം നടത്താൻ ബിജെപി ശ്രമിക്കുകയാണെന്നും ഇതിനായി മുസ്ലിം ലീഗിനെ കരുവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവെന്ന വാർത്തകൾ തള്ളി മുൻ മന്ത്രി സജി ചെറിയാൻ. പിണറായി വിജയൻ മോശം ഭരണാധികാരിയാണെന്ന വാദം തെറ്റാണെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിനെതിരെ പാർട്ടിയിൽ ആരും രംഗത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ ഒരു മോശം ഭരണാധികാരിയല്ല. അക്കാര്യം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പോലും സമ്മതിച്ചിട്ടുള്ളതാണ്. ഭരണത്തിൽ പോരായ്മകൾ ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിട്ടുണ്ടാകാം. തോൽവി കൂട്ടായ ഉത്തരവാദിത്തമായി കണ്ട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സഖാക്കളെല്ലാം ആവേശത്തിലാണ്. കുറവുകൾ പരിഹരിച്ച് ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ വർഗീയ വിഭജനം നടത്താൻ ബിജെപി മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുമായി നീങ്ങുകയാണ്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ അവർ ആസൂത്രിതമായി ശ്രമിക്കുന്നു. ഇതിനായി മുസ്ലിം ലീഗിനെ കരുവാക്കാനാണ് ബിജെപിയുടെ ശ്രമം. മുഖ്യമന്ത്രിയെ തീരുമാനിച്ചത് ലീഗിൻ്റെ സമ്മർദ്ദം മൂലമാണെന്ന വാദം ശരിയല്ല. മുസ്ലിം ലീഗിന് അവരുടേതായ താൽപ്പര്യങ്ങൾ കാണും. എന്നാൽ ലീഗിൻ്റെ സഹായമില്ലാതെ തന്നെ കോൺഗ്രസിന് ഭരിക്കാൻ സാധിക്കും. എന്തുകൊണ്ടാണ് ലീഗിൻ്റെ മാത്രം സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു.

മതമൗലികവാദികൾ ലീഗിലും ബിജെപിയിലുമുണ്ടെന്നും അദ്ദേഹം വിമർശിച്ചു. സമുദായ നേതാക്കളെ ആക്ഷേപിച്ചുകൊണ്ടുള്ള യൂത്ത് ലീഗിൻ്റെ പ്രകടനം അംഗീകരിക്കാനാവില്ല. അത്തരം മുദ്രാവാക്യങ്ങൾ വിളിച്ചവർക്കെതിരെ നടപടിയെടുത്തത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൻ്റെ മതനിരപേക്ഷത തകർക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കുമെന്നും രാഷ്ട്രീയമായ തിരിച്ചടികളെ ഗൗരവത്തോടെ കണ്ട് തിരുത്തലുകൾ വരുത്തുമെന്നുമാണ് സജി ചെറിയാൻ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, വേനൽ മഴ കനക്കും, 7 ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും മിന്നലിനും സാധ്യത
ചീഫ് സെക്രട്ടറിയുടെ പെൻഷന് മുൻകൂർ അനുമതി; ജയതിലക് വിരമിക്കുക ജൂൺ 30ന്, ഉത്തരവിറങ്ങിയത് ഏപ്രിൽ 28ന്; അസാധാരണ തിടുക്കമുണ്ടായെന്ന് വിമർശനം