'ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷാകർതൃത്വം പാകിസ്ഥാന്‍ ഏറ്റെടുക്കേണ്ടതുണ്ടോ ?മുസ്ലിംനേതാക്കള്‍ മറുപടി പറയണം'

Published : Dec 18, 2022, 03:47 PM ISTUpdated : Dec 18, 2022, 03:54 PM IST
'ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷാകർതൃത്വം പാകിസ്ഥാന്‍ ഏറ്റെടുക്കേണ്ടതുണ്ടോ ?മുസ്ലിംനേതാക്കള്‍ മറുപടി പറയണം'

Synopsis

ഇന്ത്യൻ മുസ്ലിം സമുദായത്തിന്‍റെ  പേര് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിച്ചത്. ഇതിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ മുസ്ലിം നേതാക്കളുടേതാണെന്നും ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദിപ് വാര്യര്‍ രംഗത്ത്.ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.പൂര്‍ണരൂപം ഇങ്ങിനെ....

ബിലാവൽ ഭൂട്ടോ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയാണ് . അമ്മ ബേനസീർ ഭൂട്ടോ മുൻ പ്രധാനമന്ത്രി ആയിരുന്നു . റാലിക്കിടെ വെടിയേറ്റ് മരിച്ചു . മുത്തച്ഛൻ മുൻ പ്രധാനമന്ത്രി ആയിരുന്ന സുൾഫിക്കർ അലി ഭുട്ടോയെ പാക് സൈനിക ഭരണകൂടം തൂക്കി കൊന്നു . ബാപ്പ ആസിഫ് അലി സർദാരി പാകിസ്ഥാൻ പ്രസിഡന്റ് ആയിരുന്നു .ഇന്ത്യയിൽ നെഹ്‌റു കുടുംബം എന്താണോ അതാണ് പാകിസ്ഥാനിൽ ഭൂട്ടോ കുടുംബം . അഴിമതി , കമ്മീഷൻ , ദുരൂഹ മരണങ്ങൾ , കൊലപാതകങ്ങൾ .. സർവത്ര മസാല നിറഞ്ഞ ഒരു ബോളിവുഡ് സിനിമ പോലെ .

ഭൂട്ടോ കുടുംബത്തിലെ ഇളമുറക്കാരനാണ് ബിലാവൽ ഭൂട്ടോ . ജീവിതത്തിന്റെ ഏറിയ ഭാഗവും വിദേശത്തായിരുന്നതിനാൽ ഉറുദു നന്നായി സംസാരിക്കാനറിയില്ല . ശശി തരൂർ ആക്സന്റിൽ ആംഗലേയം സംസാരിക്കുന്ന രാഹുൽ ഗാന്ധിയാണ് ബിലാവൽ ഭൂട്ടോ . വായ തുറന്നാൽ വിഡ്ഢിത്തമേ പറയൂ . അത് രാഹുലിനെ പോലെ തന്നെ ബിലാവലിന്‍റെ  മാത്രം കുഴപ്പമല്ല . പാരമ്പര്യമായി കിട്ടിയതാണ് . മുത്തച്ഛനും അങ്ങനെ തന്നെ ആയിരുന്നു .ബിലാവലിനെ സീരിയസ് ആയി ആരും എടുക്കില്ലെങ്കിലും അയാളുടെ പദവി പാക് വിദേശകാര്യ മന്ത്രിയുടേതാണ് . ആ പദവിയിൽ ഇരുന്നു കൊണ്ട് അയാൾ ഇന്ത്യൻ ജനത തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ ആക്ഷേപിക്കുകയാണ് . ഏത് രാജ്യം ? ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയിട്ടും ജനാധിപത്യത്തിന്റെ നന്മകൾ അനുഭവിക്കാൻ കഴിയാതെ സൈന്യത്തിന്റെ ചങ്ങലക്കെട്ടിൽ കഴിയുന്ന പാകിസ്ഥാൻ .

മൂന്ന് മില്യൺ ബംഗാളികളെ കിഴക്കൻ പാകിസ്ഥാനിൽ പാക് സൈന്യം കൂട്ടക്കൊല ചെയ്തപ്പോൾ അതിന് എല്ലാ പിന്തുണയും നൽകിയ ആളാണ് ബിലാവലിന്‍റെ  മുത്തച്ഛൻ സുൾഫിക്കർ അലി ഭൂട്ടോ . 1971ൽ  ആഗോള ഇസ്ലാമിക കൂട്ടായ്മയുടെ ഭാഗമല്ലേ , നമുക്ക് ഒരുമിച്ച് നിൽക്കണ്ടേ എന്ന് ബംഗാളികളോട് ചോദിക്കാൻ ധാക്കയിൽ പോയ ഭുട്ടോയെ ബംഗാളികൾ കൂവി വിടുന്ന വിഡിയോ ഇവിടെ നൽകുന്നു . പാകിസ്ഥാനിൽ നിൽക്കാൻ ഞങ്ങൾക്ക് സമ്മതമല്ല എന്ന് പറയുന്ന ബംഗാളികളെ " നരകത്തിൽ പോയി തുലയ്‌ , പന്നിയുടെ മക്കളെ " എന്നാണ് ഭൂട്ടോ പരസ്യമായി ആക്ഷേപിക്കുന്നത് .

ആ ഭൂട്ടോയുടെ പേരക്കുട്ടി ആണ് നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്നത് . എന്തർഹതയാണ് കിഴക്കൻ പാകിസ്ഥാനിലെ കശാപ്പുകാരന്റെ പേരക്കുട്ടിക്ക് ഉള്ളത് ?
പക്ഷെ എന്നെ ആശങ്കപ്പെടുത്തുന്നത് മറ്റൊന്നാണ് . ഇന്ത്യൻ മുസ്ലിം സമുദായത്തിന്‍റെ  പേര് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് . ഇതിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ മുസ്ലിം നേതാക്കളുടേതാണ് . നമുക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം . എന്നാൽ പാകിസ്ഥാൻ, ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതുണ്ടോ ? ബഹു സാദിഖ് അലി ശിഹാബ് തങ്ങൾ , എപി അബൂബക്കർ മുസലിയാർ തുടങ്ങി മുസ്ലിം മത നേതൃത്വം മൗനം പാലിക്കുന്നത് ശരിയാണോ ? നമ്മുടെ പാരമ്പര്യം അതാണോ ?മൗനം വെടിഞ്ഞ് രാഷ്ട്രത്തിനെതിരായ ശത്രുവിന്‍റെ  വെല്ലുവിളിക്കെതിരെ പ്രതികരിക്കാൻ അവർക്ക് തോന്നട്ടെ .

 

മോദിക്കെതിരായ പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം