
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്‍ദാനം ചെയ്തുള്ള തൊഴിൽ തട്ടിപ്പിലെ മുഖ്യ ആസൂത്രക സരിതാ നായരെന്ന് പരാതിക്കാരൻ. ബെവ്കോ, കെടിഡിസി അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞ് താനടക്കമുള്ള മൂന്ന് പേരിൽ നിന്നായി 16 ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് പരാതിക്കാരനായ അരുൺ പറയുന്നത്.
പിൻവാതിൽനിയമനങ്ങളിലൂടെ കിട്ടുന്ന പണത്തിൻറെ ഒരു ശതമാനം തനിക്കാണെന്ന് സരിത പറഞ്ഞു. മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫാണെന്ന് പറഞ്ഞാണ് സരിത വിളിച്ചതെന്ന് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സരിതക്കെതിരെ കേസെടുത്തിട്ടും പൊലീസ് നടപടി ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് പരാതിക്കാരൻ ആദ്യമായി ഒരു മാധ്യമത്തോട് സംസാരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam