സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി.., വിടരാൻ ഒരുങ്ങി കലോത്സവ വേദികള്‍, കൗമാര കലാമേളയ്ക്കായി ഒരുങ്ങി തൃശൂര്‍

Published : Jan 06, 2026, 11:02 AM IST
school kalosavam 2026

Synopsis

കൗമാര കലാമേളയ്ക്കായി ഒരുങ്ങി കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍. പതിനാലാം തീയതി രാവിലെ തൃശൂര്‍ തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും

തൃശൂര്‍: കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം കൗമാര കലാമേളയ്ക്കായി ഒരുങ്ങി കഴിഞ്ഞു. പതിനാലാം തീയതി രാവിലെ തൃശൂര്‍ തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിനുശേഷം ജനുവരി 18ന് നടക്കുന്ന സമാപനച്ചടങ്ങിൽ ചലച്ചിത്രതാരം മോഹൻലാൽ മുഖ്യാതിഥിയായി എത്തും. പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്. ഒന്നാം വേദിക്ക് സൂര്യകാന്തിയെന്നും രണ്ടാം വേദിക്ക് പാരിജാതമെന്നും മൂന്നാം വേദിക്ക് നീലക്കുറിഞ്ഞിയെന്നുമാണ് പേരുകള്‍. കലാപ്രതിഭകൾക്ക് ആതിഥ്യമരുളാൻ തിരക്കിട്ട ഒരുക്കത്തിലാണ് സാംസ്കാരിക തലസ്ഥാനം. നഗരത്തിലും സമീപപ്രദേശങ്ങളിലും ആയി 25 വേദികളിലാണ് മത്സരങ്ങൾ നടക്കുക. അഞ്ചു ദിവസങ്ങളിലായി 239 ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കും. 

ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടവും ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തവും ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാം വേദിയായ സൂര്യകാന്തിയിൽ നടക്കും. നാലാം വേദിയിൽ നടക്കുന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം മിമിക്രിയും, 15ാം വേദിയിൽ നടക്കുന്ന മാപ്പിളപ്പാട്ടും ഒക്കെയാണ് ആദ്യ ദിനത്തിലെ പ്രധാന ഹൈലൈറ്റുകൾ. ആസ്വാദകരുടെ പ്രിയ ഇനങ്ങളായ നാടകം രണ്ടാം ദിവസം വേദി പതിനൊന്നിലും മാർഗംകളി വേദി 14ലും നടക്കും. മൂന്നാം ദിനം വേദി 14ൽ മോണോ ആക്ടും നാലാം ദിനം വേദി 11ൽ എച്ച്എസ്എസ് നാടകവും നടക്കും. അഞ്ചാം ദിനം വേദി ഒന്നിലാണ് നാടോടി നൃത്തം അരങ്ങേറുക. മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ വിവിധ അവലോകനയോഗങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. കലോത്സവത്തിൽ പങ്കെടുക്കാൻ ആയത്തുന്നവർക്കായി 13ന് രാത്രി മുതൽ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ച് കലോത്സവം സംഘടിപ്പിക്കുന്നതിനായി ആയിരം ഗ്രീൻ വോളണ്ടിയർമാരെയും നിയോഗിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽഡിഎഫിൽ സീറ്റിനായി നിലപാട് കടുപ്പിച്ച് ഐഎൻഎൽ; 'പിളർന്നു പോയവർക്ക് സ്വാധീനമില്ല, മൂന്ന് സീറ്റ് വേണം'
മറ്റത്തൂരിലെ ബിജെപി പിന്തുണ; കൈപ്പത്തി ചി​ഹ്നത്തില്‍ മത്സരിച്ച വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവെച്ചു