തൃശൂരിൽ ടോറസ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ചു, സ്‌കൂട്ടർ യാത്രികന് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Aug 27, 2022, 03:48 PM ISTUpdated : Aug 27, 2022, 04:11 PM IST
തൃശൂരിൽ ടോറസ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ചു, സ്‌കൂട്ടർ യാത്രികന് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

അപകടത്തില്‍ സ്‌കൂട്ടർ പൂർണമായും തകർന്നു. തൃശൂർ അശ്വനി ആശുപത്രിക്ക് സമീപമാണ് അപകടം. 

തൃശ്ശൂര്‍: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ചു. അപകടത്തിൽ സ്‌കൂട്ടർ യാത്രികന് പരിക്കേല്‍ക്കുകയും സ്കൂട്ടര്‍ പൂര്‍ണമായി തകരുകയും ചെയ്തു. കരുവന്നൂർ ചിറമ്മൽ വീട്ടിൽ ജസ്റ്റിൻ പൗലോസിന് (42) ആണ് പരിക്കേറ്റത്. തൃശൂർ അശ്വനി ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ജസ്റ്റിനെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ ബസ് ഓടിക്കവെ നെഞ്ചുവേദന, വളയം കൈവിട്ടില്ല; 12 കുട്ടികളേയും സുരക്ഷിതരാക്കി രമേശൻ മരണത്തിന് കീഴടങ്ങി

ഹരിപ്പാട്: സ്കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ബസ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. മിനി ബസിന്റെ ഡ്രൈവർ കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60) മിനി ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം മരണത്തിന്  കീഴടങ്ങിയത്. 

ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ദേശീയപാതയിൽ കരുവാറ്റ വട്ടമുക്കിൽ നിന്ന് എസ്എൻ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങുകയായിരുന്നു മിനി ബസ്. നെഞ്ചുവേദന അനുഭവപ്പെട്ട രമേശൻ പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. പിന്നാലെ സീറ്റിൽ ചരിഞ്ഞു വീണു. ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. രമേശന്റെ ശരീരമാകെ വിയർത്തിരുന്നു. തുടർന്ന് അവർ പുറത്തിറങ്ങി ബഹളം വച്ച് നാട്ടുകാരുടെ സഹായത്തോടെ കാറിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, രമേശന്റെ ജീവൻ രക്ഷിക്കാനായില്ല.  

രണ്ടു വശത്തും പാടങ്ങളുള്ള ഭാഗത്തു വച്ചാണ് രമേശൻ കുഴഞ്ഞുവീണത്. ബസ് നിർത്തിയില്ലെങ്കിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയാൻ സാധ്യത ഏറെയാണ്. രമേശന്റെ സന്ദർഭോചിതമായ ഇടപെടൽ മൂലം ബസ് ഓരത്ത് നിർത്തിയിട്ടതിനാൽ വലിയ അപകടം ഒഴിവായി. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. ഷീജയാണ് രമേശന്റെ ഭാര്യ. മക്കൾ: രഞ്ജിത്, ആദിത്യ. മരുമകൾ: ജ്യോതി. 

PREV
click me!

Recommended Stories

എസ്ഐആർ സമയം ഇനിയും നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍; പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം