
നിലമ്പൂര്‍: ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ നിന്നും ഇന്ന്നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി.
ഇനിയും 26 പേരെ കൂടി കണ്ടെത്താനുണ്ട്. ആകെ 59 പേര്‍ കവളപ്പാറയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് കണക്ക്. ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.ർ
ഇന്ന് കണ്ടെത്തിയത് ഇവരുടെ മൃതദേഹങ്ങളാണ്:
1. കമല (55)
w/o നാരായണൻ
സൂത്രത്തിൽ വീട്
കവളപ്പാറ
2.സുകുമാരൻ (63)
s/o അയ്യപ്പൻ
നാവൂരി പറമ്പത്ത്
3 രാധാമണി 58
w/o സുകുമാരൻ
നാവൂരി പറമ്പത്ത്
മഴ മാറി നിന്നതിനെ തുടര്‍ന്ന് ദ്രുതഗതിയിലാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ട് നാല് ടീമുകളായി തിരിഞ്ഞാണ് ദുരന്തഭൂമിയില്‍ ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam