കേരള - തമിഴ്‌നാട് അതിർത്തിയിലെ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published : Apr 13, 2020, 08:07 PM ISTUpdated : Apr 13, 2020, 08:22 PM IST
കേരള - തമിഴ്‌നാട് അതിർത്തിയിലെ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Synopsis

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആളുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു

കുമളി: തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ അതിർത്തി പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ  നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ശാന്തൻപാറ പഞ്ചായത്തിലെ ഒന്ന്, അഞ്ച്, ഏഴ് വാർഡുകൾ, ഉടുമ്പൻചോല അഞ്ച്, ഏഴ് വാർഡുകൾ, നെടുംകണ്ടം എട്ട്, ഒൻപത്, 11 വാർഡുകൾ, കരുണപുരം പഞ്ചായത്തിലെ നാല്, ഏഴ്, 10, 11 വാർഡുകൾ, വണ്ടന്മേട് പഞ്ചായത്തിലെ ഏഴ്, പത്ത് വാർഡുകൾ, ചക്കുപള്ളം പഞ്ചായത്തിലെ എട്ട്, 11 വാർഡുകൾ, കുമളി പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, 12 വാർഡുകൾ, ചിന്നക്കനാൽ പഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഏപ്രിൽ 21 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആളുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിവിധ ഊടുവഴികളിലൂടെ സഞ്ചരിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ളവർ അതിർത്തി കടക്കുന്നതായി വാർത്ത വരുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തിൽ അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാദ റേഞ്ച് റോവർ കാർ കല്യാണ ആവശ്യത്തിന് ഉടമയ്ക്ക് നൽകി മന്ത്രി ഷാജി, യൂറോപ്പിൽ നിന്ന് തിരിച്ചെത്തുമ്പോൾ തിരികെ കിട്ടും, വീണ്ടും ഉപയോഗിക്കുമോ?
ഉയർന്ന വിലയ്ക്ക് കെഎസ്ഇബി വൈദ്യുതി വാങ്ങി, പക്ഷേ പ്രതിസന്ധിക്ക് പരിഹാരമായില്ല; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത