പശ്ചിമേഷ്യൻ സംഘർഷം: കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി, കരിപ്പൂർ വിമാനത്താവളത്തിൽ റദ്ദാക്കിയത് 30 സർവീസുകൾ

Published : Mar 06, 2026, 10:55 AM IST
flight service

Synopsis

കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി. 13 വിമാനങ്ങൾ സർവീസ് നടത്തും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള 30 സർവീസുകൾ റദ്ദാക്കി. 

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി. 13 വിമാനങ്ങൾ സർവീസ് നടത്തും. അതേസമയം, ​ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിൽ എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കി. 11 വിമാനങ്ങൾ ആയിരിക്കും സർവീസ് നടത്തുക. അഞ്ച് വിമാനങ്ങൾ എത്തിയിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള 30 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിലേക്കുള്ള 15 സർവീസുകളും കരിപ്പൂരിൽ നിന്നുള്ള 15 സർവീസുകളുമാണ് മുടങ്ങുക. ഇന്ന് 24 അന്താരാഷ്ട്ര സർവീസുകളാണ് കരിപ്പൂർ വിമാനത്താവളത്തിൽ നടത്തുക. കരിപ്പൂരിലേക്ക് 12 ഉം കരിപ്പൂരിൽ നിന്ന് 12 സർവീസും ആയിരിക്കും ഉണ്ടാകുക. ദുബായ്, ജിദ്ദ, റിയാദ്, അബുദാബി, ഷാർജ, മസ്കറ്റ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് സർവീസ് ഉണ്ടാകും

പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്. പല വിമാന കമ്പനികളും സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ദുബായിൽ നിന്നും റാസൽഖൈമയിൽ നിന്നും വിമാനങ്ങൾ അധിക സർവ്വീസുകൾ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ന് സർവീസുകൾ ഉണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സര്‍വീസ് നടത്തും. റിലീഫ് ഫ്ളൈറ്റുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ന്യൂജനറേഷൻ യൂണിവേഴ്സിറ്റികളെയാണ് കണ്ടിട്ടുള്ളത്, കാലടി സര്‍വകലാശാലയിൽ കൂടുതൽ പഠിക്കാനുണ്ട്'; വിസിയായി ചുമതലയേറ്റ് സിസാ തോമസ്
സിപിഎമ്മിനെ മുൾമുനയിൽ നിർത്തി ജി സുധാകരൻ; നേതാക്കൾ വീട്ടിലേക്ക്, നാളത്തെ പരിപാടിയിലേക്ക് മുഖ്യാതിഥിയായി ക്ഷണം