
കൊച്ചി: പാസ്പോർട്ടിലെ പേജുകൾ വെട്ടിമാറ്റി യാത്ര ചെയ്യാനെത്തിയ ഏഴ് തമിഴ് സ്ത്രീകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി കുവൈത്തിലേക്ക് പോകാനെത്തിയവരാണിവർ. ഇവരുടെ പാസ്പോർട്ടിൽ തൊഴിൽ വിസ പതിച്ചിട്ടുണ്ടായിരുന്നു. ഗാർഹിക വിസയിലും മറ്റും പോകുന്നവർ എംബസിയുമായി ബന്ധപ്പെട്ട കരാർ കാണിച്ചാൽ മാത്രമേ എമിഗ്രേഷൻ വിഭാഗം ഇവർക്ക് യാത്രാനുമതി നൽകുകയുള്ളൂ. ഇതേ തുടർന്നാണ് ഇവർ തൊഴിൽവിസ പതിച്ച പേജ് മാറ്റിയത്. കുവൈത്തിലിറങ്ങുമ്പോൾ ഈ പേജ് കൂട്ടി ചേർക്കാനായിരുന്നു ലക്ഷ്യമിട്ടത്. നെടുമ്പാശേരിയിൽ ഇവർ വിസിറ്റിംഗ് വിസയാണ് കാണിച്ചത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. പാസ്പോർട്ടിൽ കൃത്രിമം കാണിക്കാൻ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam