കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി; പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് യുവതി

Published : Jul 01, 2024, 10:09 AM ISTUpdated : Jul 01, 2024, 10:31 AM IST
കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി; പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് യുവതി

Synopsis

കൊടുത്ത മൊഴി അല്ല പോലിസ് രേഖപ്പെടുത്തിയതെന്ന് യുവതി .പോലിസ് ഇട്ട വകുപ്പിൽ മാത്രം കേസെടുത്താൽ പോരെ എന്ന് ചോദിച്ചു

കായംകുളം:ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു, ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു, ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു, കുടുംബത്തെ വെട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി എന്നെല്ലാമാണ് പരാതി. പരാതിയിൽ പോലിസ് കേസെടുത്തു. എന്നാല്‍ പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് യുവതി ആരോപിച്ചു.

കൊടുത്ത മൊഴി അല്ല പോലിസ് രേഖപ്പെടുത്തിയതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട്.പറഞ്ഞു.എഫ്ഐആര്‍ കിട്ടിയപ്പോഴാണ് കൊടുത്ത മൊഴി അല്ല രേഖപ്പെടുത്തിയതെന്ന് മനസ്സിലായത്. പോലിസ് ഇട്ട വകുപ്പിൽ മാത്രം കേസെടുത്താൽ പോരെ എന്ന് ചോദിച്ചു. പറ്റില്ലെന്ന് പറഞ്ഞ്  രണ്ടാമത് വീണ്ടും മൊഴി നൽകിഎന്നും യുവതി പറഞ്ഞു. ആരോപണം പോലിസ് നിഷേധിച്ചു. പരാതി പ്രകാരമുള്ള വകുപ്പുകളാണ് ചേർത്തത്. കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയതെന്നും പോലിസ് വ്യക്തമാക്കി. കള്ളപ്പരാതിയെന്നാണ്  പ്രേംജിത്തിന്‍റെ പ്രതികരണം. പോലീസിന് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രേംജിത്ത് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എട്ടുമാസത്തേക്ക് വിലക്കേർപ്പെടുത്തി നാടുകടത്തി, നിയമം ലംഘിച്ച് തിരിച്ചുവന്ന പ്രതി യുവാവിനെ കൊല്ലാൻ ശ്രമിച്ചു; പിന്നാലെ പൊലീസ് പിടിയിൽ
'പ്രിയപ്പെട്ട ക്ലിന്‍റിന്, സ്നേഹപൂർവ്വം'; ഒടുവിൽ 43 വർഷങ്ങൾക്ക് ശേഷം കിന്‍റിന് ഒരു ഗ്യാലറി ഒരുങ്ങുന്നു